യൗസേപ്പിതാവിന് ഒന്നാം ക്ലാസ്’ കത്ത് – Shalom Times Shalom Times |
Welcome to Shalom Times

യൗസേപ്പിതാവിന് ഒന്നാം ക്ലാസ്’ കത്ത്

സ്‌കൂളിലെ ജോലിയില്‍നിന്ന് വിരമിച്ചശേഷം, 2016-ല്‍ ഒരു മാസത്തേക്ക് ഞാന്‍ ഫിലിപ്പീന്‍സില്‍ ഒരു കോഴ്‌സ് പഠിക്കാനായി പോയി. അവിടെവച്ചാണ് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തെക്കുറിച്ച് കേട്ടത്. ഫ്രാന്‍സിസ് പാപ്പ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനിടെ ഉറങ്ങുന്ന യൗസേപ്പിതാവിനെക്കുറിച്ച് പറഞ്ഞതിനാലാണ് ആ ഭക്തി പ്രചരിച്ചത്. എനിക്കും അത് ഏറെ ഇഷ്ടപ്പെട്ടു. അതുകണ്ട് എനിക്ക് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം സമ്മാനമായി ലഭിക്കുകയും ചെയ്തു. പിന്നീട് ഞാന്‍ മറ്റുള്ളവര്‍ക്ക് നല്കാമെന്ന് കരുതി അത്തരം നാല് രൂപങ്ങള്‍ വാങ്ങിയിട്ടാണ് അവിടെനിന്ന് മടങ്ങിയത്.

കേരളത്തില്‍, തുമ്പയിലുള്ള എന്റെ മഠത്തിലെത്തിയപ്പോള്‍ ഒരു രൂപം ഞാന്‍ മദറിന് സമ്മാനിച്ചു. മദറാകട്ടെ അത് പൊതുവണക്കത്തിനായി ഒരു പെട്ടിയിലാക്കി പൊതുസ്ഥലത്ത് വച്ചു. അവിടെ വന്നവരെല്ലാം ആ പെട്ടിയില്‍ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ എഴുതിയിടാനും തുടങ്ങി.പിന്നീട് എനിക്ക് കാന്‍സര്‍ രോഗമാണെന്നറിഞ്ഞപ്പോള്‍ ഞാനും നിയോഗം എഴുതിയിട്ടു. ചികിത്സയിലൂടെ ഞാന്‍ സുഖം പ്രാപിക്കാന്‍ കര്‍ത്താവ് അനുഗ്രഹിച്ചു.

മഠത്തില്‍ നിന്ന് പഠിച്ചിരുന്ന ഒരു ഒന്നാം ക്ലാസുകാരി ആ പെട്ടിയില്‍ ”അപ്പ, കുടി” എന്നീ രണ്ട് വാക്കുകള്‍ എഴുതിയിട്ടു. അപ്പയുടെ മദ്യപാനം മാറണം എന്നതായിരുന്നു അവളുടെ പ്രാര്‍ത്ഥനാനിയോഗം. അവള്‍ക്ക് അത്രയേ എഴുതാന്‍ അറിയുമായിരുന്നുള്ളൂ. എന്തായാലും ആ കുട്ടിയുടെ പിതാവ് മദ്യപാനത്തില്‍നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഏറെപ്പേര്‍ക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥതയാല്‍ അനുഗ്രഹം ലഭിച്ചു.

സിസ്റ്റര്‍ തെരേസ അഗസ്റ്റിന്‍, കനോഷ്യന്‍ കോണ്‍വെന്റ്,
തുമ്പ, തിരുവനന്തപുരം