Article – Shalom Times Shalom Times |
Welcome to Shalom Times

റൂഡിക്ക് കിട്ടി ആ സമാധാനം!

റുഡോള്‍ഫ് ഹോസ് എന്നാണ് ആളുടെ പേര്, കത്തോലിക്കനായി ജനിച്ചു വളര്‍ന്നു. അപ്പന് മോന്‍ വൈദികനാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അപ്പന്റെ മരണശേഷം റുഡോള്‍ഫ് എന്ന റൂഡി പതിയെ വിശ്വാസത്തില്‍നിന്നും അകന്നു. അതിന്റെകൂടെ അന്ന് ജര്‍മനിയിലെ ഒരു നേതാവിന്റെ പ്രസംഗം കേട്ടതോടെ ആള്‍ മുഴുവന്‍ ‘ഫ്‌ളാറ്റാ’യി. വിശ്വാസം ഉപേക്ഷിച്ച് നാസി പാര്‍ട്ടിയില്‍ ചേര്‍ന്നു. നേതാവ് വേറാരുമല്ല, ഹിറ്റ്‌ലര്‍ ആയിരുന്നു.… Read More

ഉടനടി ഉത്തരം

ദൈവം ഉടനടി ഉത്തരം നല്‍കുന്ന ഒരു പ്രാര്‍ത്ഥനയെക്കുറിച്ച് നിങ്ങളോട് പറയട്ടെ. അത് വളരെ സുദീര്‍ഘമായ ഒരു വാചിക പ്രാര്‍ത്ഥനയല്ല, നേരേമറിച്ച് ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് ദൈവത്തിലേക്ക് മനസുയര്‍ത്തി, ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ‘എന്റെ കര്‍ത്താവേ’ എന്ന ഒരു വിളി മാത്രമാണ്. നിങ്ങളുടെ ശ്രദ്ധയെ ഇതിന് ആധാരമായ പഴയനിയമത്തിലെ ഒരു സംഭവത്തിലേക്ക് ക്ഷണിക്കുകയാണ്. സൂസന്ന എന്ന അതീവ ദൈവഭക്തയായ ഒരു… Read More

ഇവിടെ കിട്ടും ആനന്ദത്തിന്റെ വൈബ്‌

സെമിനാരിയിലെ ഒരു വൈകുന്നേരം. എന്നത്തെയുംപോലെ എല്ലാവരും വോളിബോള്‍ കളിയുടെ ആവേശത്തിലാണ്. എല്ലാവരും ഉത്സാഹിച്ചു കളിക്കുന്നുണ്ട്. പക്ഷേ, എനിക്കുമാത്രം പതിവില്ലാത്തൊരു ഉത്സാഹക്കുറവും താല്‍പര്യമില്ലായ്മയും അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ പലപ്പോഴായി ഞാന്‍ ബോള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായി ഇത് സംഭവിച്ചതിനാല്‍ എന്റെ ടീം ലീഡറുമായി വാക്കുതര്‍ക്കമായി, കളി പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നു. പിന്നീട് രണ്ടുദിവസത്തേക്ക് ഞങ്ങള്‍ക്കിടയില്‍ ഒരു സംസാരവുമുണ്ടായില്ല. പക്ഷേ… Read More

യൗസേപ്പിതാവിന് ഒന്നാം ക്ലാസ്’ കത്ത്

സ്‌കൂളിലെ ജോലിയില്‍നിന്ന് വിരമിച്ചശേഷം, 2016-ല്‍ ഒരു മാസത്തേക്ക് ഞാന്‍ ഫിലിപ്പീന്‍സില്‍ ഒരു കോഴ്‌സ് പഠിക്കാനായി പോയി. അവിടെവച്ചാണ് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തെക്കുറിച്ച് കേട്ടത്. ഫ്രാന്‍സിസ് പാപ്പ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിനിടെ ഉറങ്ങുന്ന യൗസേപ്പിതാവിനെക്കുറിച്ച് പറഞ്ഞതിനാലാണ് ആ ഭക്തി പ്രചരിച്ചത്. എനിക്കും അത് ഏറെ ഇഷ്ടപ്പെട്ടു. അതുകണ്ട് എനിക്ക് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം സമ്മാനമായി ലഭിക്കുകയും ചെയ്തു. പിന്നീട്… Read More

രണ്ടാം മാസത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ എ.ഐ പയ്യന്‍

മാതാപിതാക്കളില്‍നിന്ന് എന്നെക്കുറിച്ചുള്ള ദൈവകരുതലിന്റെ സംഭവകഥകള്‍ ഏറെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ആദ്യത്തേത് പങ്കുവയ്ക്കട്ടെ. അന്ന് എനിക്ക് രണ്ട് മാസംമാത്രം പ്രായം. രാത്രി ഏറെ വൈകിയ നേരത്ത് എന്റെ വായില്‍നിന്ന് പാല്‍ തികട്ടിവന്നു. മുലപ്പാല്‍ കുടിച്ചപ്പോള്‍ സംഭവിച്ചതാകാമെന്ന് കരുതി മാതാപിതാക്കള്‍ നെഞ്ചില്‍ തിരുമ്മുകയും പുറത്ത് ഉഴിയുകയുമെല്ലാം ചെയ്തു. പക്ഷേ അല്പസമയം കഴിഞ്ഞപ്പോള്‍ എന്റെ അവസ്ഥ മോശമായി. ബോധം… Read More

അഗ്നിക്കും അട്ടഹാസത്തിനും മീതെ….

തന്റെ അവിശുദ്ധ പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കാത്ത കൊട്ടാരബാലന്‍മാര്‍ ഉഗാണ്ടയിലെ രാജാവായിരുന്ന മ്‌വാന്‍ഗയെ കുപിതനാക്കി. അവരെ വധിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അവര്‍ തന്റെ പ്രവൃത്തികള്‍ക്ക് എതിര്‍ക്കുന്നതിന്റെ കാരണവും അദ്ദേഹത്തിനറിയാം. ഡെന്നിസ് സെബുഗ്വാവോ എന്ന ക്രൈസ്തവനേതാവില്‍നിന്ന് ക്രൈസ്തവപഠനങ്ങള്‍ സ്വീകരിച്ചവരാണ് അവര്‍. അതിനാല്‍ത്തന്നെ ആദ്യം ഡെന്നിസിനെ കൊട്ടാരത്തില്‍ വരുത്തി കഴുത്തില്‍ കത്തിയിറക്കി വധിച്ചു. തുടര്‍ന്ന് ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്ന ബാലന്‍മാരെ തന്റെ മുന്നില്‍… Read More

തിരിച്ചറിവ് എന്ന മഹാ അറിവ് !

വിദ്യ അഭ്യസിക്കുന്നവര്‍ ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുമുഖത്തുനിന്നും വിദ്യ അഭ്യസിക്കുന്ന ഒരു കാലം. വൈദ്യനായ ഗുരു തന്റെ ശിഷ്യനെ ‘കീഴാര്‍നെല്ലി’ എന്ന മരുന്നു പറിക്കുവാന്‍ ഔഷധത്തോട്ടത്തില്‍ വിട്ടു. കുറെയധികം നേരം കാത്തിരുന്നപ്പോള്‍ അവസാനം അവനെത്തി. കൈയില്‍ കീഴാര്‍നെല്ലിപോലിരിക്കുന്ന ഏതോ പാഴ്‌ച്ചെടിയുമായി. ഗുരു തന്റെ ശിഷ്യനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്റെ നിറുകയില്‍ തലോടി ചോദിച്ചു. ”നിന്നെ ഞാനെങ്ങനെ… Read More

‘കുട്ടികളെ പിടിക്കുന്ന’ അധ്യാപകരാകണോ?

ഞാന്‍ ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ ദിവസം വീട്ടില്‍നിന്നിറങ്ങുമ്പോള്‍ എന്റെ പിതാവ് വരാന്തയില്‍നിന്നുകൊണ്ട് എനിക്കൊരു അനുഗ്രഹം തന്നു. ഇങ്ങനെയാണ് പറഞ്ഞത്: ”എന്റെ അനുഗ്രഹത്തിന്റെ തിരമാലകള്‍ നിന്നെ മുന്നോട്ട് മുന്നോട്ട് നയിക്കും. ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വരികയില്ല.” അതിന്റെകൂടെ ഒന്നുകൂടി ചേര്‍ത്തുപറഞ്ഞു, ”ക്ലാസ്മുറികളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒരു അധ്യാപികയാകരുത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും അറിവു പകര്‍ന്നുകൊടുക്കുന്ന ആത്മീയചൈതന്യമുള്ളൊരു വ്യക്തിയാകണം.” ആബാലവൃദ്ധം… Read More

സര്‍വീസ് ബുക്കിന്റെ രണ്ടാം പേജ് കണ്ട കര്‍ത്താവ്‌

ഗവണ്‍മെന്റ് സര്‍വീസില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തിരുന്ന കാലം. ധ്യാനസെന്റര്‍ സമീപത്തായിരുന്നതിനാല്‍ ധ്യാനത്തിനും കൗണ്‍സലിംഗിനും പോകാറുണ്ട്. ഒരിക്കല്‍ കൗണ്‍സലിംഗ് നടത്തിയ ബ്രദര്‍ എന്നോട് ചോദിച്ചു, ”അബോര്‍ഷന്‍ ചെയ്തിട്ടുണ്ടോ?” ഇല്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. വീണ്ടും കൗണ്‍സലിംഗിനും ധ്യാനത്തിനുമെല്ലാം പോകുമ്പോഴെല്ലാം അബോര്‍ഷന്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം പല കൗണ്‍സിലേഴ്‌സും ആവര്‍ത്തിക്കുമായിരുന്നു. പക്ഷേ ഞാന്‍ അങ്ങനെയൊന്ന് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം.… Read More

കിട്ടും… കൂടുതല്‍ അഭിഷേകം

ഭാഷാവരത്തില്‍ സ്തുതിക്കാന്‍ ആരംഭിച്ച ആദ്യനാളുകളില്‍ ബറാക്കാ ബറാക്കാ എന്ന വാക്കുകള്‍ ഞാന്‍ ഉപയോഗിക്കുമായിരുന്നു. അക്കാലത്ത് എനിക്ക് ഇതെന്താണെന്ന് സംശയമുണ്ടായി. ഇത് ഞാന്‍ സ്വയം രൂപപ്പെടുത്തിയതായിരിക്കുമെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്. മാത്രമല്ല, ഭാഷാവരം എന്നൊന്ന് ശരിയാണോ എന്നുപോലുമുള്ള സംശയവും എന്നെ പിടികൂടി. ഇത്കൂടിക്കൂടി വെറുതെ അര്‍ത്ഥമില്ലാത്ത കുറച്ച് വാക്കുകള്‍ വിളിച്ചു പറയലാണ് സ്തുതിപ്പും മറ്റുമെന്ന് ഞാന്‍ കരുതുവാനും പറയുവാനും… Read More