Saints – Shalom Times Shalom Times |
Welcome to Shalom Times

ജാലകക്കാഴ്ച നല്കിയ ദിവ്യാനുഭൂതി

വിശുദ്ധ അഗസ്തിനോസ് തന്റെ മാനസാന്തരത്തിനും മാമ്മോദീസയ്ക്കുംശേഷം അമ്മയോടും സഹോദരനോടുമൊപ്പം ദൈവത്തെ സേവിക്കാനായി സ്വദേശമായ ആഫ്രിക്കയിലേക്കു പോകാനായി തീരുമാനിച്ചു. മിലാനില്‍നിന്നുള്ള നീണ്ട യാത്രയ്ക്കുശേഷം ഓസ്റ്റിയായില്‍ വിശ്രമിക്കാനായി തങ്ങി. അവിടെനിന്നാണ് അവര്‍ക്കു കപ്പലില്‍ കയറേണ്ടിയിരുന്നത്. ഒരു സായംസന്ധ്യയില്‍ അഗസ്റ്റിനും അമ്മയും അവര്‍ താമസിച്ചിരുന്ന ഭവനത്തിന്റെ ജാലകത്തിലൂടെ ഉദ്യാനത്തിന്റെ ദൃശ്യം ആസ്വദിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പഴയകാലമെല്ലാം മറന്ന് ദൈവത്തില്‍ സകലതുമര്‍പ്പിച്ച് ഭാവിയെക്കുറിച്ച്… Read More

യോര്‍ക്കിന്റെ മുത്ത് വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ

”നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഞാന്‍ ചെയ്തതുപോലെ ചെയ്യുവാന്‍ ആവശ്യപ്പെടുക. ഈ വരുന്ന വെള്ളിയാഴ്ച ഞാന്‍ മരണപ്പെടുമെന്ന് ഷെറിഫ് പറഞ്ഞിട്ടുണ്ട്. എന്റെ ശരീരം ഇതുകേട്ട് ചിലപ്പോള്‍ അസ്വസ്ഥമായിപ്പോകുമെങ്കിലും എന്റെ ആത്മാവ് അതിലധികമായി ദൈവസ്‌നേഹത്താല്‍ സന്തോഷിക്കുന്നു.” മാര്‍ഗരറ്റ് എഴുതി.  മരണം മുന്നില്‍ കാണുന്ന നേരത്തും ഇപ്രകാരം എഴുതാന്‍ സാധിച്ചതെങ്ങനെ എന്ന് അറിയണമെങ്കില്‍ മാര്‍ഗരറ്റിന്റെ ജീവിതവഴികള്‍ അറിയണം. ഇംഗ്ലണ്ടിലെ യോര്‍ക്കില്‍… Read More

സല്‍പ്പേര് കളഞ്ഞ വിശുദ്ധന്‍

ദൈവസ്‌നേഹത്തെപ്രതി ഏതറ്റം വരെയും പോകാന്‍ പ്രാപ്തിയും അതിനുള്ള മനസുമുള്ളവന്‍, അദ്ദേഹമാണ് ഗാസയിലെ വിശുദ്ധ വിറ്റാലിസ്. ഒരുപക്ഷേ, നമുക്ക് അനുകരിക്കാന്‍ കഴിയുന്ന ഒരു വിശുദ്ധനൊന്നുമല്ല അദ്ദേഹം. പക്ഷേ ഇങ്ങനെയും വിശുദ്ധരുണ്ട് എന്ന് അറിയുന്നത് ഒരു ആനന്ദവും അഭിമാനവുമായിരിക്കും. ഏഴാം നൂറ്റാണ്ടാണ് വിറ്റാലിസിന്റെ ജീവിതകാലം. ആദ്യകാലത്ത് ഈജിപ്തിലെ മരുഭൂമിയില്‍ തികച്ചും താപസനായിട്ടാണ് അദ്ദേഹം ജീവിച്ചത്. പിന്നീട് ഏതാണ്ട് 60… Read More

ചൈനയില്‍നിന്ന് ഒരു ചുവന്ന പൂവ്

  ചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി 12-ാമത്തെ വയസില്‍ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു. പഠനത്തിലും വായനയിലും തത്പരയായാണ് അവള്‍ വളര്‍ന്നുവന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷപ്രഘോഷണം നടത്താന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ ഉന്നതപഠനം നടത്തിയിരുന്ന… Read More