Shalom Times Malayalam – Page 3 – Shalom Times Shalom Times |
Welcome to Shalom Times

ഏറ്റവും വലിയ സഹായങ്ങളിലൊന്ന്…

എന്റെ ആദ്യത്തെ ശമ്പളം നാലായിട്ടാണ് ഭാഗിച്ചത്. വിദ്യാഭ്യാസലോണിന് ഒരു വിഹിതം. കഷ്ടപ്പെട്ട് പഠിപ്പിച്ച പപ്പയ്ക്ക് മറ്റൊരു വിഹിതം. വരുന്ന മാസത്തെ എന്റെ വട്ടച്ചിലവുകള്‍ക്ക് മൂന്നാമത്തെ വിഹിതം. അവസാനമായി, മരിച്ചുപോയ എന്റെ അമ്മാമ്മയ്ക്ക് വേണ്ടി ഒരു കുര്‍ബാന അര്‍പ്പിക്കാന്‍. നാളുകള്‍ കഴിഞ്ഞിട്ടും മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കുന്ന ഒരു കാര്യമാണ് അമ്മാമ്മയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന. സെമിനാരിയില്‍ ആണെങ്കിലും… Read More

മൂന്ന് വെല്ലുവിളികളും പരിശുദ്ധാത്മാവും

ഓര്‍മ്മ വച്ച നാള്‍ മുതല്‍ വീട്ടില്‍ വാഹനാപകടങ്ങള്‍ ഒരു തുടര്‍പരമ്പര ആയിരുന്നു. രക്തം കണ്ടാല്‍ ഞാന്‍ ഭയന്ന് വിറയ്ക്കും. ആശുപത്രികളും വാഹനങ്ങളും ഒരുപോലെ എന്റെ പേടിസ്വപ്‌നമായി. എന്റെ ദുര്‍ബലാവസ്ഥയില്‍ ഒരു നഴ്‌സ് ആവുക എന്നത് മാനുഷികദൃഷ്ടിയില്‍ അസാധ്യമാണ്. ”എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും” (ഫിലിപ്പി 4:13) എന്ന വചനം മാംസം ധരിച്ചതാണ് ഞാന്‍… Read More

പുണ്യത്തില്‍ വളരാന്‍ പുണ്യമൊഴികള്‍

കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിനിയായിരുന്ന യുഡക്സിയാ നാടുകടത്തിയപ്പോള്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എഴുതിയത് ഇങ്ങനെ: ”നഗരത്തില്‍നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍ എനിക്കത് ദൗര്‍ഭാഗ്യമാണെന്ന് തോന്നിയില്ല. എന്റെ ഹൃദയം അവാച്യമായ സാന്ത്വനത്താല്‍ കവിഞ്ഞൊഴുകുകയായിരുന്നു. ചക്രവര്‍ത്തിനി എന്നെ ഭ്രഷ്ടനാക്കുന്നെങ്കില്‍ ഞാന്‍ കരുതും ഭൂമിയും അതുള്‍ക്കൊള്ളുന്ന സകലതും കര്‍ത്താവിന്റെയാണെന്ന്. അവര്‍ എന്നെ കടലിലെറിയുകയാണെങ്കില്‍ ഞാന്‍ യോനായെപ്പോലെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കും. അവര്‍ എന്നെ കല്ലെറിയാന്‍ കല്പിച്ചാല്‍… Read More

മരിച്ചാലും മറക്കരുത്!

”മരണം ഭൗമികജീവിതത്തിന്റെ അന്ത്യമാണ്. നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്റെ ഗതിയില്‍ നമുക്ക് മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വ്വജീവജാലങ്ങള്‍ക്കുമെന്നപോലെ മരണം ജീവിതത്തിന്റെ സ്വാഭാവികമായ അന്ത്യംപോലെ കാണപ്പെടുന്നു. മരണത്തിന്റെ ഈ പ്രത്യേകത നമ്മുടെ ജീവിതത്തിന് അടിയന്തിരസ്വഭാവം നല്കുന്നു. നമ്മുടെ ജീവിതത്തെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതിന് പരിമിതമായ സമയമേ ഉള്ളൂ എന്ന് മനസിലാക്കാന്‍ മര്‍ത്യതയെപ്പറ്റിയുള്ള സ്മരണ… Read More

വിജയം തന്നു ആ വചനം

ഞാന്‍ ഗൈനക്കോളജി ബിരുദാനന്തരബിരുദം രണ്ടാം വര്‍ഷം പഠിച്ചിരുന്ന സമയം. ഡ്യൂട്ടിയ്ക്കിടയില്‍ പഠിക്കാന്‍ ഒട്ടും സമയം കിട്ടിയിരുന്നില്ല. അതിനാല്‍ത്തന്നെ അധ്യാപകര്‍ റൗണ്ട്‌സിന് വരുമ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും ഉത്തരവും അറിയില്ലായിരുന്നു. പതിവുപോലെ റൗണ്ട്‌സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ അന്ന് വന്ന മാഡം എന്നോട് പല ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ മാഡത്തെ നിരാശപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയാണ് പഠിക്കുന്നതെങ്കില്‍ പരീക്ഷയില്‍ നിശ്ചയമായും തോല്‍ക്കും എന്ന്… Read More

സാഹോദര്യത്തിലേക്കുള്ള മടക്കയാത്ര

മൊസൂള്‍/ഇറാഖ്: ഇറാഖിലെ മൊസൂള്‍ നഗരത്തില്‍, അല്‍-തഹേര ചര്‍ച്ച് എന്നറിയപ്പെടുന്ന അമലോത്ഭവനാഥ ദൈവാലയവും ഡൊമിനിക്കന്‍ സന്യാസ ആശ്രമവുമായി ബന്ധപ്പെട്ട Our Lady of the Hour ദൈവാലയവും പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു. ദൈവാലയം വീണ്ടും തുറക്കുന്നത് മൊസൂളിന്റെ ആത്മാവിലേക്കും അതിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള മടക്കയാത്രയാണെന്ന് അമലോത്ഭവനാഥ ദൈവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അല്‍-സുഡാനി പറഞ്ഞു. ചടങ്ങില്‍… Read More

ജാലകക്കാഴ്ച നല്കിയ ദിവ്യാനുഭൂതി

വിശുദ്ധ അഗസ്തിനോസ് തന്റെ മാനസാന്തരത്തിനും മാമ്മോദീസയ്ക്കുംശേഷം അമ്മയോടും സഹോദരനോടുമൊപ്പം ദൈവത്തെ സേവിക്കാനായി സ്വദേശമായ ആഫ്രിക്കയിലേക്കു പോകാനായി തീരുമാനിച്ചു. മിലാനില്‍നിന്നുള്ള നീണ്ട യാത്രയ്ക്കുശേഷം ഓസ്റ്റിയായില്‍ വിശ്രമിക്കാനായി തങ്ങി. അവിടെനിന്നാണ് അവര്‍ക്കു കപ്പലില്‍ കയറേണ്ടിയിരുന്നത്. ഒരു സായംസന്ധ്യയില്‍ അഗസ്റ്റിനും അമ്മയും അവര്‍ താമസിച്ചിരുന്ന ഭവനത്തിന്റെ ജാലകത്തിലൂടെ ഉദ്യാനത്തിന്റെ ദൃശ്യം ആസ്വദിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പഴയകാലമെല്ലാം മറന്ന് ദൈവത്തില്‍ സകലതുമര്‍പ്പിച്ച് ഭാവിയെക്കുറിച്ച്… Read More

‘യുദ്ധ’ത്തിനിടെ വന്ന മെസേജ്‌

കടുത്ത ആത്മീയ യുദ്ധത്തില്‍ ആയിരുന്നു. തലേന്നുമുതല്‍ എന്ന് പറയാം. അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും എട്ട് നിലയില്‍ പൊട്ടിയിട്ടാണ് കിടക്കാന്‍ പോയത്. അന്നാകട്ടെ, നിത്യരാധന നടക്കുന്ന ദിവ്യകാരുണ്യസന്നിധിയിലിരുന്ന് പ്രാര്‍ഥിച്ചു. കുറച്ച് നേരം നടക്കാന്‍ പോയി, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പക്ഷേ ഒന്നും ശരിയാകുന്നില്ല. ശത്രു ശക്തമായി ഞാനുമായി പോരാടാന്‍ തീരുമാനിച്ചു എന്ന് പറയാം. എങ്കിലും എല്ലാവരോടും… Read More

ദൈവത്തിന്റെ വാളും സന്യാസിനികളും

വ്രതവാഗ്ദാന നവീകരണ സമയത്ത് ഈശോനാഥനെ അള്‍ത്താരയുടെ വചനം വായിക്കുന്ന വശത്തു ഞാന്‍ കണ്ടു. സ്വര്‍ണബല്‍റ്റുള്ള വെള്ളവസ്ത്രമണിഞ്ഞ്, കൈയില്‍ ഭീതി ജനിപ്പിക്കുന്ന ഒരു വാളും പിടിച്ചിരുന്നു. സിസ്റ്റേഴ്‌സ് തങ്ങളുടെ വ്രതവാഗ്ദാന നവീകരണം ആരംഭിക്കുന്ന നിമിഷംവരെ ഇതു നീണ്ടുനിന്നു. അപ്പോള്‍ അവര്‍ണനീയമായ ഒരു ഉജ്ജ്വല പ്രകാശം ഞാന്‍ കണ്ടു. ഈ ഉജ്ജ്വല പ്രകാശത്തിനു മുന്നില്‍ തുലാസിന്റെ ആകൃതിയില്‍ ഒരു… Read More

ശ്രദ്ധിക്കണം നെഹുഷ്താന്‍

സംഖ്യയുടെ പുസ്തകത്തില്‍ (സംഖ്യ 21:4-9), നാം വളരെ ശ്രദ്ധേയമായ ഒരു സംഭവം കാണുന്നു. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഇസ്രായേല്‍ ജനം ദൈവത്തിനും മോശയ്ക്കും എതിരെ പിറുപിറുത്തു. തല്‍ഫലമായി, ഭയാനകമായ ആഗ്‌നേയസര്‍പ്പങ്ങള്‍ അവരുടെ ഇടയിലേക്ക് അയക്കപ്പെട്ടു. അനേകര്‍ ദംശനമേറ്റ് മരിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കി ജനം അനുതപിച്ചപ്പോള്‍, ദൈവം മോശയോട് പറഞ്ഞു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു… Read More