times-admin – Page 3 – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധിയുടെ മൂന്ന് ഘട്ടങ്ങള്‍

വിശുദ്ധ ഫൗസ്റ്റീന പറയുന്നു: ”ദൈവേഷ്ടം നിറവേറ്റുന്നതിലാണ് പുണ്യപൂര്‍ണത നേടാനുള്ള പരിശ്രമവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത്.” മൂന്ന് ഘട്ടങ്ങളിലൂടെയാണ് ദൈവേഷ്ടം നിറവേറ്റുക എന്ന പ്രക്രിയ പൂര്‍ണതയിലെത്തുന്നത്. നമ്മുടെ ഹിതം ദൈവഹിതത്തോട് അനുരൂപപ്പെടുത്തുന്നതാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടമാകട്ടെ ദൈവഹിതത്തിന് നമ്മുടെ ഹിതം അടിയറവ് വയ്ക്കുന്നതാണ്. മൂന്നാം ഘട്ടത്തില്‍ നമ്മുടെ ഹിതം എന്നതുതന്നെ നിലനില്ക്കുന്നില്ല, ദൈവഹിതംമാത്രം നിലനില്ക്കുന്നു. ഈ ഘട്ടത്തില്‍… Read More

സുവിശേഷം പറയുന്ന ബാര്‍ ഉടമ!

സമയം വൈകിട്ട് നാലുമണിയായിക്കാണും. 1989-ലെ ഡിസംബര്‍മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാറുണ്ടെങ്കിലും അതെടുത്തുപോകാന്‍ വയ്യാത്തതുകൊണ്ട് എങ്ങനെയോ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ‘ഒന്ന് വേഗം പോ’ എന്ന് ഓട്ടോ ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡോ.ബേബി ജോണ്‍ നടത്തുന്ന ആശുപത്രിയാണ് അത്. ഡോ.ബേബി എന്റെ സുഹൃത്തുമാണ്. അദ്ദേഹം… Read More

ദൂതന്മാരുടെമേലും അധികാരം ലഭിക്കും

വാഷിങ്ടണ്‍ ഡി.സി.യിലുള്ള പ്രമുഖ ധ്യാനഗുരുവും എഴുത്തുകാരനുമാണ് മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം അച്ചന്റെതന്നെ വാക്കുകളില്‍: 15 വര്‍ഷം മുമ്പ് ഞാന്‍ വാഷിങ്ടണ്‍ ഡി.സി.യിലെ ഓള്‍ഡ് സെന്റ്‌മേരീസില്‍ ദിവ്യബലി അര്‍പ്പിക്കുകയായിരുന്നു. കൂദാശ പരികര്‍മസമയം. തിരുവോസ്തി കരങ്ങളിലെടുത്ത് ആദരവോടെ ശിരസുനമിച്ചു പാവനമായ കൂദാശാവചനങ്ങള്‍ ഉരുവിട്ടു: ‘ഇത് എന്റെ ശരീരമാകുന്നു.’ അപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍, വലതുഭാഗത്തെ നിരയില്‍നിന്ന്, ആരോ… Read More

ക്രിസ്മസും ജന്മദിനവും ഒന്നിച്ച് ആഘോഷിക്കാം

പതിനേഴു വയസുകാരനായ റോബര്‍ട്ട് റൂമില്‍ കയറി വാതിലടച്ചു. രണ്ടുകസേരകള്‍ മുഖാമുഖം ക്രമീകരിച്ചിട്ട് ഒന്നില്‍ ഇരുന്ന്, മറ്റെ കസേരയിലേക്ക് ഈശോയെ ക്ഷണിച്ചിരുത്തി. കസേരയില്‍ ആരെയും കാണുന്നില്ലെങ്കിലും അവന്‍ ഈശോയോട് സംസാരിക്കാന്‍ ആരംഭിച്ചു. വേദനകളും ഭാരങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഈശോയോട് തുറന്നു പറഞ്ഞു. ഈ സംസാരം അടുത്ത ദിവസങ്ങളിലും ഉണ്ടായി. ഒരു ദിവസം, എഴുന്നേറ്റുപോകാന്‍ കഴിയാത്തവിധം ആരോ അവനെ കസേരയില്‍… Read More

‘നമുക്കാണ് അപ്പാ ഈ ക്രിസ്മസ് ! ‘

2014 ഡിസംബര്‍ മാസം. ഞാന്‍ ബിസിനസിന്റെ ഭാഗമായി ആലുവയ്ക്കടുത്തുള്ള ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സെമിനാരിയില്‍ ഒരു വൈദികനെ കാണാന്‍ ചെന്നു. പക്ഷേ ആ വൈദികന്‍ അന്നവിടെ ഇല്ലായിരുന്നു. അതിനാല്‍ ഞാന്‍ മടങ്ങിപ്പോകാന്‍ വാഹനമെടുത്തു. പെട്ടെന്ന് ഒരാള്‍ പുറകില്‍നിന്ന് ഓടിവന്ന് വിളിക്കുന്നു! അത് ഒരു വൈദികനായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടുകൂടി എന്നെ നോക്കിയിട്ട് അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.… Read More

കടന്നുപോയി കഴിഞ്ഞപ്പോള്‍….

വൈദ്യുതബള്‍ബുകള്‍ ഉപയോഗിച്ചുതുടങ്ങുന്നതിനു മുമ്പുള്ള കാലം. യൂറോപ്പിലെങ്ങും ഗ്യാസ് ഉപയോഗിച്ചുള്ള തെരുവുവിളക്കുകളാണ് കത്തിച്ചിരുന്നത്. മലയോരത്തുള്ള ഒരു പട്ടണത്തില്‍ തെരുവുവിളക്കുകള്‍ തെളിക്കാനായി നിയോഗിക്കപ്പെട്ട ആള്‍ ഒരു പന്തവുമായി സന്ധ്യാസമയത്ത് ആ വിളക്കുകള്‍ കത്തിക്കുകയായിരുന്നു. താഴ്‌വാരത്ത് അത് നോക്കിനില്‍ക്കുന്ന ഒരു വൃദ്ധന്‍ സുഹൃത്തിനോട് പറഞ്ഞു: ”നോക്കൂ, ഇരുട്ടത്ത് ആ പന്തം വഹിക്കുന്ന ആളെ നാം കാണുന്നില്ല. പക്ഷേ അയാള്‍ വഹിക്കുന്ന… Read More

പൂജരാജാക്കന്‍മാരുടെ സമ്മാനങ്ങള്‍പോലെ…

എത്രയോ അമൂല്യമായ സമ്മാനങ്ങളാണ് പൂജരാജാക്കന്മാര്‍ എന്റെ മകന് നല്കിയത്! അവരുടെ സ്‌നേഹബഹുമാനങ്ങളും സമ്മാനങ്ങള്‍ സൂചിപ്പിക്കുന്ന ദിവ്യരഹസ്യങ്ങളും അതിലും വിലയുള്ളതായിരുന്നു. അതിനാല്‍ അവ ദിവ്യപൈതലിന് അത്യധികം സ്വീകാര്യമായിത്തീര്‍ന്നു. നീയും അപ്രകാരമുള്ള സമ്മാനങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. നിന്റെ ദാരിദ്ര്യാവസ്ഥയെയും ജീവിതാന്തസിനെയും ദൈവത്തിന് കൃതജ്ഞതയായി അര്‍പ്പിക്കുക. സ്വയം തെരഞ്ഞെടുത്ത ദാരിദ്ര്യാരൂപിയെക്കാള്‍ ദൈവത്തിന് പ്രിയങ്കരവും സ്വീകാര്യവുമായ മറ്റൊന്നുമില്ല. ഈ രാജാക്കന്മാരെപ്പോലെ സ്വന്തം… Read More

മാനസാന്തരങ്ങളുടെ പിന്നിലെ രഹസ്യം

നക്‌സലൈറ്റ് പ്രസ്ഥാനം വളരെ ശക്തിയാര്‍ജിച്ചുനിന്ന കാലം. അഴിമതിക്കാരെ കണ്ടെത്തിയാല്‍ അവര്‍ മുന്നറിയിപ്പ് നല്കും. അനുസരിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. അതിനാല്‍ത്തന്നെ ഭയം നിമിത്തം നക്‌സലൈറ്റുകള്‍ വില്ലേജില്‍ വന്നാല്‍ ഗ്രാമവാസികള്‍ അവരെ സല്‍ക്കരിക്കും. അക്കാലത്ത് ഞാന്‍ ചാന്ദാ രൂപതയില്‍ മന്ദമാരി സ്‌കൂളില്‍ സേവനം ചെയ്യുകയാണ്. സ്‌കൂളിനോടുചേര്‍ന്നുതന്നെയാണ് താമസം. ഒരു ഡ്രൈവര്‍മാത്രമാണ് എന്നെക്കൂടാതെ അവിടെയുള്ളത്. ഒരു… Read More

മക്കളില്‍ 15 വൈദികരും 50 സന്യസ്തരും!

വിശ്രമജീവിതം നയിക്കുന്ന ഒരു അധ്യാപകന്റെ വാക്കുകളോര്‍ക്കുന്നു. അധ്യാപനജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ വലിയ തിളക്കം. ”ഞാന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ പതിനഞ്ചോളം പേര്‍ വൈദികരായി. അമ്പതില്‍പരം സന്യസ്തരുമുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരെഴുതി എന്നും അവര്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നു. ജപമാല ചൊല്ലുമ്പോള്‍ ഓരോ നന്മനിറഞ്ഞ മറിയമേ ജപവും ഓരോ വിദ്യാര്‍ത്ഥിക്കുവേണ്ടി കാഴ്ചവച്ചു. എന്റെ സ്വന്തം മക്കളെപ്പോലെ ഞാന്‍ അവരെയെല്ലാം ഹൃദയത്തില്‍… Read More