times-admin – Page 3 – Shalom Times Shalom Times |
Welcome to Shalom Times

30000 യഹൂദരെ രക്ഷിച്ച കത്തോലിക്കന്‍

1940-ലെ ജൂണ്‍ മാസം. നാസിപ്പടയുടെ കണ്ണുവെട്ടിച്ച് ജര്‍മനിയില്‍നിന്ന് പോര്‍ച്ചുഗലിലേക്ക് കടക്കാനായി ഓടുന്ന ജൂതന്മാരുടെ സംഘങ്ങള്‍ ഫ്രാന്‍സിലെ ബോര്‍ഡോ നഗരത്തില്‍ ധാരാളമുള്ള സമയം. ഒരു ജൂതനും പോര്‍ച്ചുഗലിലേക്ക് കടക്കാനുള്ള താത്ക്കാലിക അനുമതി കൊടുക്കരുതെന്ന സന്ദേശം നഗരത്തിലെ പോര്‍ച്ചുഗല്‍ പ്രതിനിധിയായ കോണ്‍സുല്‍ ജനറല്‍ മെന്‍ഡസിന് ലഭിച്ചു. പോര്‍ച്ചുഗീസ് വംശജനായ അരിസ്റ്റൈഡിസ് ഡിസൂസ മെന്‍ഡസ് എന്ന ആ കോണ്‍സുല്‍ ജനറലിന്റെ… Read More

സര്‍ജറിക്ക് ഡോക്ടര്‍ എത്തിയില്ല…

2022 ഫെബ്രുവരിമാസം. ഞങ്ങള്‍ക്ക് നാലാമത്തെ മകള്‍ ജനിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടേയുള്ളൂ. ഭാര്യക്ക് പെട്ടെന്ന് അസഹനീയമായ വയറുവേദന ആരംഭിച്ചു. സമീപത്തുള്ള ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം പെട്ടെന്നുതന്നെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അന്ന് വൈകിട്ട് അവളെയുംകൊണ്ട് ഞങ്ങള്‍ അവിടെ കാഷ്വാലിറ്റിയില്‍ ചെന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ചതിനുശേഷം അപ്പന്‍ഡിക്‌സിന്റെ പ്രശ്‌നം ആണെന്നാണ് പറഞ്ഞത്. ഒപ്പം ഹെര്‍ണിയയും ഉണ്ടെന്ന് അവര്‍… Read More

ഇത് സ്പാനിഷ് ‘അജ്‌ന’

സ്‌പെയിന്‍: മാരകമായ രോഗത്തിനുമുന്നിലും ദിവ്യകാരുണ്യത്തെ ജീവനെക്കാള്‍ സ്‌നേഹിച്ച അജ്‌ന ജോര്‍ജിനെപ്പോലെ ഒരു സ്പാനിഷ് യുവതി, അതാണ് മുപ്പത്തിയൊന്നുകാരിയായ ബെലെന്‍. നട്ടെല്ലിലെ മാരകമായ ട്യൂമര്‍നിമിത്തം റാമോണ്‍ വൈ കാജല്‍ ആശുപത്രിയിലെ കിടക്കയിലേക്ക് ജീവിതം പരിമിതപ്പെട്ടിട്ടും അവളുടെ മുഖത്തെ പുഞ്ചിരി മായാതെ നില്ക്കുന്നു. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് നിര്‍ബന്ധമായി ആഗ്രഹിക്കുന്ന ബെലെന് അതൊരു മരുന്നാണെന്നാണ് അവളുടെ സാക്ഷ്യം. കഴുത്തിനുപിന്നിലെ… Read More

ദൈവതിരുമനസിന് വിധേയപ്പെടാന്‍ പ്രായോഗികനിര്‍ദേശങ്ങള്‍

. ബാഹ്യമായ കാര്യങ്ങളില്‍ ദൈവേച്ഛയുമായി ഐക്യപ്പെടുക. ചൂട്, തണുപ്പ്, മഴ, വെയില്‍ എന്നിവ മാറിമാറി വരുമ്പോള്‍ ദൈവഹിതത്തിന് വിട്ടുകൊടുത്ത് നന്ദി പറയുക. . വ്യക്തിപരമായ കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കുമ്പോഴും ദൈവകരങ്ങളില്‍നിന്ന് സ്വീകരിക്കുക. വിശപ്പ്, ദാഹം, യാത്രാക്ലേശം, സല്‍പ്പേര് നശിക്കുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും സമര്‍പ്പണം ശീലിക്കുക. . പ്രകൃത്യായുള്ള നമ്മുടെ പോരായ്മകള്‍, ബലഹീനതകള്‍, കഴിവുകുറവുകള്‍ എന്നിവ ദൈവകരങ്ങളില്‍നിന്ന്… Read More

ക്രിസ്ത്യാനിയുടെ ഫിസിക്‌സ്‌

ഡാമിലൊക്കെ റിസര്‍വോയര്‍ ഉണ്ടാവുമല്ലോ. അത്യാവശ്യം ഉയരത്തില്‍ പണിയുന്ന ഒന്ന്. അതിലെ ജലത്തിന് ചലനം ഇല്ല. പക്ഷേ അതിനൊരു ഊര്‍ജം ഉണ്ട്. പൊട്ടന്‍ഷ്യല്‍ എനര്‍ജി അഥവാ സ്ഥിതികോര്‍ജം എന്ന് വിളിക്കും. അടിസ്ഥാനപരമായ ഫിസിക്‌സാണ് പറയുന്നത്. വെള്ളം ഇങ്ങനെ സൂക്ഷിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. വെള്ളത്തിനെപ്പോഴും ചലിക്കാനാണ് പ്രവണത. ചലനം വരുമ്പോഴാണ് പൊട്ടന്‍ഷ്യല്‍ എനര്‍ജി, കൈനറ്റിക് എനര്‍ജി അഥവാ… Read More

വര്‍ക്കിയച്ചന്‍ ചെയ്തതും അമ്മ കണ്ടതും

ഈലോകത്തിനപ്പുറം ദൈവത്തോടൊപ്പം വസിക്കുന്നതിന് ഒരുക്കത്തോടെ ജീവിച്ച പുണ്യചരിതനാണ് മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍. അതിനാല്‍ത്തന്നെ ജീവിച്ചിരിക്കെ അദ്ദേഹം സ്വന്തം കബറിടവും പണികഴിപ്പിച്ചു. സ്വന്തം കല്ലറനോക്കി നിത്യതയെ ധ്യാനിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. എത്രസമയം ഈ ഭൂമിയില്‍ ലഭിക്കുമെന്ന് അറിയില്ല, അതിനാല്‍ ഒട്ടും സമയം കളയാതെ കഠിനമായി അദ്ധ്വാനിക്കണമെന്നും എപ്പോഴും ഒരുക്കമുള്ളവരായിരിക്കണമെന്നും വര്‍ക്കിയച്ചന്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കും. ‘പാപത്തില്‍ നിപതിക്കാതെ ഒരുക്കത്തോടെ ജീവിക്കാന്‍… Read More

യഥാര്‍ത്ഥ ജ്ഞാനവും അറിവും ലഭിക്കുന്ന ഒരേയൊരിടം

ഉണ്ണീശോയും മാതാവും യൗസേപ്പിതാവും ഈജിപ്തില്‍നിന്നും നസ്രത്തിലേക്ക് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അവര്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ തിന്നാന്‍ ഒരുകൂട്ടം പക്ഷികളെത്തി. അവ സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ആനന്ദഗീതങ്ങള്‍ പാടിക്കൊണ്ട് ആഹാരപദാര്‍ത്ഥങ്ങള്‍ കൊത്തിത്തിന്നു. ഒരു ഭയവുമില്ലാതെ, ഉണ്ണീശോയുടെ അരികത്ത് അവര്‍ ചാടിത്തുള്ളിക്കളിക്കുന്ന മനോഹര രംഗം. യേശു അവയെ വാത്സല്യപൂര്‍വം ശ്രദ്ധിച്ചു. അതില്‍ ഒരു പക്ഷി ആഹാരക്കുറവുമൂലം ശോഷിച്ചതും… Read More

മാതാവ് വിളിച്ച ‘അടിപൊളി’ പെണ്‍കുട്ടി

എന്റെ പപ്പ ചെറുപ്പത്തിലേ ജോലിക്കായി ബോംബെയിലേക്ക് മാറിയതാണ്. ബോംബെയിലാണ് രണ്ടാമത്തെ മകളായ ഞാന്‍ വളര്‍ന്നതും പഠിച്ചതും. പപ്പയും അമ്മയും സഭയോട് ചേര്‍ന്നു നില്‍ക്കുന്നവരായതിനാല്‍ എല്ലാ ദിവസവും ഞങ്ങള്‍ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. ആദ്യകുര്‍ബാന സ്വീകരണശേഷം ഈശോ എനിക്ക് നല്ല കൂട്ടു കാരനായിമാറി. നിത്യാരാധന ചാപ്പലില്‍ ഞങ്ങള്‍-ഞാനും ഈശോയും- ഏറെനേരം സംസാരിച്ചിരിക്കും. സമ്പന്നരല്ലാത്ത ഞങ്ങള്‍ ബോംബെയിലെ ചെറിയ വാടകവീട്ടില്‍… Read More

വിശുദ്ധ എവുപ്രാസ്യാമ്മ പ്രാര്‍ത്ഥിച്ചു:

നിത്യപിതാവേ, അങ്ങേ തിരുമനസ് എല്ലാ ക്ഷണനേരത്തിലും സകലതിലും പരിപൂര്‍ണമായി നിറവേറ്റുന്നതിനുവേണ്ടി എന്നെ മുഴുവനും ഒരു സ്‌നേഹബലിയായി അങ്ങേക്ക് കാഴ്ചവയ്ക്കുന്നു.