times-admin – Page 4 – Shalom Times Shalom Times |
Welcome to Shalom Times

ആച്ചീ, ഞാന്‍തന്നെയല്ലേ സൂപ്പര്‍?!

എന്റെ മൂത്തമകന്‍ മനുവിന്റെ കുട്ടികളാണ് ജിയന്നയും ഹന്നയും. എന്നെയവര്‍ ആച്ചീയെന്നാണ് വിളിക്കുന്നത്. രണ്ടുപേരും തമ്മില്‍ ഒരു വയസിന്റെ പ്രായവ്യത്യാസം. അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ കളിപ്പാട്ടങ്ങള്‍ക്കുവേണ്ടിയും മറ്റും കൊച്ചുകൊച്ചു തമ്മിത്തല്ലുകള്‍ ഇവരുടെ ഇടയില്‍ ഉണ്ടായിരുന്നു. ഈ തമ്മിത്തല്ലുകള്‍ പരിഹരിക്കാനെന്നവണ്ണം ഞാന്‍ രണ്ടുപേരെയും കഞ്ഞിയും കറിയും വയ്ക്കാന്‍ ഏല്‍പിക്കും. സൂപ്പറായിട്ട് കറികള്‍ വയ്ക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വാഗ്ദാനം ചെയ്യും. അങ്ങനെയൊരു… Read More

ശിരസ് പോകും മുമ്പ് ആനന്ദം!

വിശുദ്ധ ജോണ്‍ ഫിഷര്‍ ഇംഗ്ലണ്ടിലെ റോച്ചസ്റ്റര്‍ രൂപതയുടെ മെത്രാനായിരുന്നു. രാജാവിന്റെ ആജ്ഞയെക്കാള്‍ പ്രധാനം ദൈവഹിതമാണെന്ന് ബോധ്യമുണ്ടായിരുന്നതിനാല്‍ ദൈവഹിതത്തിനെതിരായ രാജകല്പനയ്ക്ക് കീഴ്‌വഴങ്ങിയില്ല. ശിരച്ഛേദത്തിന് വിധിക്കപ്പെട്ടപ്പോഴും തന്റെ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നു. പോകുംവഴി ആ നിര്‍ണായകനിമിഷവും ദൈവസ്വരം കേള്‍ക്കാന്‍ കൊതിച്ച അദ്ദേഹം പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പുതിയ നിയമഗ്രന്ഥം തുറന്നുനോക്കി. കണ്ണുപതിഞ്ഞത് യോഹന്നാന്റെ സുവിശേഷത്തിലെ 17/3 തിരുവചനത്തിലാണ്- ”ഏകസത്യദൈവമായ അവിടുത്തെയും… Read More

യേശുവില്‍ വിശ്വസിച്ചതിന്റെ നേട്ടങ്ങള്‍

ഞാന്‍ മറ്റൊരു സമുദായത്തില്‍നിന്നും മാമോദീസ സ്വീകരിച്ച് സഭയിലേക്ക് വന്നൊരു വ്യക്തിയാണ്. 2010 ഏപ്രില്‍ ഒമ്പതിനായിരുന്നു എന്റെ മാമോദീസ. 15 വര്‍ഷം പിന്നിടുമ്പോള്‍ കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമൊക്കെ നേരിടുന്ന ചില ചോദ്യങ്ങളുണ്ട്. ഈ കാലഘട്ടത്തില്‍ അനേക യുവജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍തന്നെയാണ് അവ. ‘എന്തിനാണ് യേശുക്രിസ്തു? എന്തിനാണ് കൂദാശകള്‍? എന്തിനാണ് സഭ? എന്തിനാണ് പ്രാര്‍ത്ഥന? എന്തിനാണ് കുമ്പസാരിക്കേണ്ടത്? ഇതുകൊണ്ടൊക്കെ എന്താണ്… Read More

മേലങ്കി കീറിയാല്‍…

ഒരു പട്ടാളക്കാരന്‍ മരുഭൂപിതാവായിരുന്ന മിയൂസിനെ സമീപിച്ച് ചോദിച്ചു, ”പ്രായശ്ചിത്തം ചെയ്യണമെന്ന് പറയുന്നതെന്തിനാണ്? ദൈവം പ്രായശ്ചിത്തം സ്വീകരിക്കുമോ?” മിയൂസ് അദ്ദേഹത്തോട് ചോദിച്ചു, ”നിങ്ങളുടെ മേലങ്കി അല്പം കീറിയെന്ന് കരുതുക. ഉടനെ നിങ്ങള്‍ അതെടുത്ത് എറിഞ്ഞുകളയുമോ?” ”ഇല്ല, ഒരിക്കലുമില്ല. അത് തയ്ച്ച് വീണ്ടും ഉപയോഗിക്കും.” ”കേവലം ഒരു മേലങ്കിയെക്കുറിച്ച് നിങ്ങള്‍ ഇത്ര കരുതല്‍ കാണിക്കുന്നെങ്കില്‍ തന്റെ സൃഷ്ടിയായ മനുഷ്യന്… Read More

കുമ്പസാരം ഇത്ര സുഖമോ

നഷ്ടപ്പെട്ടുപോയതിനെ കണ്ടെണ്ടത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്. ലൂക്കാ 19/10 പാപമെന്ന യാഥാര്‍ത്ഥ്യം മിക്കപ്പോഴും അടിച്ചമര്‍ത്തപ്പെടുകയാണ്. കുറ്റബോധം കേവലം മനഃശാസ്ത്രപരമായി കൈകാര്യം ചെയ്യണമെന്നുപോലും ചിലര്‍ കരുതുന്നു. പക്ഷേ യഥാര്‍ത്ഥമായ പാപബോധം സുപ്രധാനമാണ്…. സമ്പൂര്‍ണപ്രകാശമായ ദൈവത്തിലേക്ക് നാം അടുക്കുമ്പോള്‍ നമ്മുടെ ഇരുണ്ട വശങ്ങള്‍ കൂടുതല്‍ വ്യക്തമാകും. എന്നാല്‍ ദഹിപ്പിക്കുന്ന പ്രകാശമല്ല ദൈവം. പിന്നെയോ സുഖപ്പെടുത്തുന്ന പ്രകാശമാണ്. അതുകൊണ്ടാണ് നമ്മെ… Read More

അമ്മച്ചിയുടെ ഫോണ്‍കോള്‍

ഒരിക്കല്‍ ഒരു അമ്മച്ചി ഫോണില്‍ വിളിച്ചു, മക്കളില്ലാത്ത സമയത്ത്. അമ്മച്ചിയുടെ ആവശ്യം മറ്റൊന്നുമല്ല, ‘എനിക്കൊന്ന് കുമ്പസാരിക്കണം.’ മക്കള്‍ സമ്മതിക്കില്ല. നടക്കാന്‍ കഴിയാത്തതുകൊണ്ട് വാഹനം ഏര്‍പ്പാടാക്കി പോകണം. അതിന് വലിയ ചിലവാണെന്നാണ് മക്കള്‍ സൂചിപ്പിച്ചത്. അവര്‍ അത്ര മോശം സാമ്പത്തികസ്ഥിതിയിലുള്ളവരല്ല എന്നുകൂടി ഓര്‍ക്കണം. കൂടെ ഒരു കമന്റും പാസാക്കിയെന്നാണറിഞ്ഞത്, ”കഴിഞ്ഞ വര്‍ഷം കുമ്പസാരിച്ചതല്ലേ? ഉടനെയെങ്ങും ചാകില്ല.” ഇതവിടെ… Read More

ആ സിസ്റ്റര്‍ ആരായിരുന്നു?

അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. പാതിരാത്രിയ്ക്കടുത്ത സമയത്താണ് ഞാനത് കണ്ടത്. വാര്‍ഡില്‍, ഹൃദയത്തിന് അസുഖമുള്ള ഒരു രോഗി വളരെ അസ്വസ്ഥനായി കിടക്കുന്നു. മെല്ലെ ഞാന്‍ ആ സഹോദരന്റെ അടുത്തുചെന്ന് ചോദിച്ചു. ”എന്തുപറ്റി, നെഞ്ചുവേദനയുണ്ടോ? ഇത്ര സമയമായിട്ടും സഹോദരന്‍ ഉറങ്ങിയില്ലല്ലോ?” ഏറെ വിഷാദത്തോടെ ആ മകന്‍ പറഞ്ഞു, ”നാളത്തെ ദിനത്തെ ഓര്‍ത്ത്, ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിയെ ഓര്‍ത്ത് വല്ലാത്ത… Read More

കതക് ശ്രദ്ധിക്കണം!

കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് യാത്ര പോകേണ്ട സാഹചര്യം വരുമ്പോള്‍ മാതാപിതാക്കള്‍ പറയും, ”മക്കളേ ആര് വിളിച്ചാലും ആദ്യം കതക് തുറന്നുകൊടുക്കരുത്, ആരാണ് എന്ന് നോക്കി വേണ്ടപ്പെട്ടവരാണെങ്കില്‍മാത്രമേ തുറക്കാവൂ.” ഈ തത്വം ആധ്യാത്മികജീവിതത്തിലും സുപ്രധാനമത്രേ. കണ്ണ് ഒരു പ്രധാനവാതിലാണ്. മുന്നില്‍ വരുന്ന എന്തിനും ആ വാതില്‍ തുറന്നുകൊടുത്താല്‍ ഉള്ളിലെ വെളിച്ചം പതിയെ നിലച്ചുപോകും. അതെ, ”കണ്ണാണ് ശരീരത്തിന്റെ… Read More

കൊന്ത കളഞ്ഞാല്‍ ബിസിനസ് ഫ്രീ !

വിസിറ്റിങ്ങ് വിസയില്‍ ഞാന്‍ ദുബായില്‍ എത്തിയത് 1996-97 കാലത്താണ്. വിസയ്ക്ക് പണം വാങ്ങി എന്നെ കൊണ്ടുപോയ എന്റെ സുഹൃത്ത് ജമാല്‍ ഞാന്‍ അവിടെയെത്തിയപ്പോള്‍ ജോലിക്കാര്യത്തില്‍ കൈമലര്‍ത്തി. ഭാഷപോലും അറിയില്ലാത്ത ഞാന്‍ പലരോടും യാചിച്ച് അവസാനം ഒരാള്‍ ജോലി തരാന്‍ സമ്മതിച്ചു. അദ്ദേഹം ഒരു ഗോവക്കാരന്‍ ആയിരുന്നു. ഫ്‌ളാറ്റിലേക്ക് എന്നെ കൊണ്ടുപോയി. ഒരു ചെറിയ മുറി തുറന്ന്… Read More

മദര്‍ തെരേസ പറഞ്ഞത്…

”യേശുവിന്റെ തിരുഹൃദയത്തില്‍നിന്നാണ് സേവനങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ആയിരത്തോളം അംഗങ്ങളുള്ള എന്റെ സന്യാസസഭയില്‍ എല്ലാവരും പാലിക്കേണ്ട ഒരു നിയമം ഇതാണ്. ഓരോ സന്യാസിനിയും ഒരു മണിക്കൂര്‍സമയം നിര്‍ബന്ധമായും ദിവ്യകാരുണ്യസന്നിധിയില്‍ ഇരിക്കണം. എന്റെ സഹോദരികള്‍ ഈ നിയമം ഉപേക്ഷിക്കുന്നെങ്കില്‍ കര്‍ത്താവിനോട് എനിക്കൊന്ന് പ്രാര്‍ത്ഥിക്കാനുണ്ട്, നല്ല ദൈവമേ, അങ്ങ് എന്റെ സന്യാസസഭയെ ഇല്ലാതാക്കിക്കൊള്ളുക!”