times-admin – Page 36 – Shalom Times Shalom Times |
Welcome to Shalom Times

മകളെ സന്തോഷിപ്പിച്ച വില

മകള്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയപ്പോള്‍ പപ്പ അവള്‍ക്കൊരു കാര്‍ സമ്മാനിച്ചു. അത് നാളുകള്‍ക്കുമുമ്പേ താന്‍ അവള്‍ക്കായി കരുതിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന കാര്‍ ഡീലറുടെ അടുത്ത് പോയി അതിന്റെ വില അന്വേഷിക്കണമെന്ന് അദ്ദേഹം മകളോട് ആവശ്യപ്പെട്ടു. പപ്പ പറഞ്ഞതുപോലെ മകള്‍ പോയി വില അന്വേഷിച്ചു. ഏറെ പഴയ മോഡലായതിനാല്‍ 3 ലക്ഷം രൂപമാത്രമേ… Read More

ശുദ്ധീകരണസ്ഥലത്ത് എത്തിയ സന്യാസി

വിശുദ്ധ പാദ്രേ പിയോ പ്രഭാതത്തില്‍ പതിവുപോലെ പ്രാര്‍ത്ഥിക്കാനായി ചാപ്പലിലേക്ക് പോയി. വാതില്‍ തുറന്നപ്പോള്‍ ചാപ്പലിനുള്ളില്‍ ഒരു സന്യാസി…! ഇദ്ദേഹമെങ്ങനെ അടഞ്ഞുകിടന്ന ചാപ്പലില്‍ കയറി? വിശുദ്ധന്‍ ചെറുതായൊന്ന് ഞെട്ടാതിരുന്നില്ല. കണ്ടുപരിചയമില്ലല്ലോ… അമ്പരന്നുനില്ക്കുമ്പോള്‍ അദേഹം മറ്റൊന്നുകൂടി കണ്ടു; സന്യാസി ചാപ്പലിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സക്രാരിക്കുമുമ്പിലെത്തുമ്പോള്‍ താണുവണങ്ങി, ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുന്നു. എഴുന്നേറ്റ് അപ്പുറംകടക്കും, തിരികെവന്ന് ദിവ്യകാരുണ്യ ഈശോയ്ക്കുമുമ്പില്‍ കുമ്പിട്ടാരാധിക്കും.… Read More

പീഡനസമയത്ത് വെളിപ്പെടുത്തിയ പേര്

ട്രാജന്‍ ചക്രവര്‍ത്തി ക്രൈസ്തവരെ പീഡിപ്പിച്ചിരുന്ന കാലം. ചക്രവര്‍ത്തിക്കുമുന്നില്‍ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ഹാജരാക്കപ്പെട്ടു. തന്റെ കല്പന ലംഘിച്ചതിനെ ചോദ്യം ചെയ്ത ചക്രവര്‍ത്തി ഇഗ്നേഷ്യസിനെ വിളിച്ചത് നികൃഷ്ട മനുഷ്യന്‍ എന്നാണ്. ഉടനെ ഇഗ്നേഷ്യസ് ഉറച്ച സ്വരത്തില്‍ പറഞ്ഞു: ”ഞാന്‍ നികൃഷ്ടനല്ല ദൈവവാഹകനാണ്, തിയോഫോറസ്. ദൈവത്തെ ഹൃദയത്തില്‍ സംവഹിക്കുന്ന ക്രൈസ്തവന്‍ ഒരിക്കലും നികൃഷ്ടനല്ല.”

കടം വാങ്ങുന്നതെന്തിന്?

അമ്മ ഇടയ്ക്ക് അയല്‍പക്കത്തുനിന്ന് ഒരു തേങ്ങാമുറി കടം വാങ്ങുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ ചിരകിയ തേങ്ങ പാത്രത്തിലാക്കി വച്ചിട്ടുണ്ടെന്ന് മകന്‍ കണ്ടതാണ്. പിന്നെ എന്തിനാണ് അമ്മ ഇങ്ങനെ ചെയ്യുന്നത്? ഏഴാം ക്ലാസുകാരന് സംശയം. പല തവണ ഇതാവര്‍ത്തിക്കുകകൂടി ചെയ്തതോടെ അവന്‍ അമ്മയെ ചോദ്യം ചെയ്തു, ”അമ്മേ, വീട്ടില്‍ തേങ്ങയുള്ളപ്പോഴും വെറുതെ എന്തിനാണ് അപ്പുറത്തെ വീട്ടില്‍ പോയി കടം… Read More

ബിസിനസുകാരന്‍ ചോദിച്ച അടയാളങ്ങള്‍

ഒരു ബിസിനസ് സംരംഭത്തില്‍ ഏര്‍പ്പെട്ട് ജീവിച്ചുകൊണ്ടിരുന്ന കാലം. വിവാഹത്തെക്കുറിച്ചും ചിന്തിച്ചുതുടങ്ങിയിരുന്നു. ആയിടയ്ക്കാണ് ഒരു ധ്യാനത്തിനായി പോയത്. അതിനുശേഷം പ്രാര്‍ത്ഥനാഗ്രൂപ്പും പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ സജീവമായി മുന്നോട്ടുപോയി. ധ്യാനം കഴിഞ്ഞപ്പോള്‍മുതല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എന്നും പോകണമെന്ന ആഗ്രഹം വര്‍ധിച്ചു. പക്ഷേ അങ്ങനെ പോയിത്തുടങ്ങിയാല്‍ മറ്റുള്ളവര്‍ പരിഹസിക്കുമോ എന്ന ചിന്തയും ഉണ്ടായിരുന്നു. എങ്കിലും ഞായറാഴ്ചകളില്‍ മിക്കവാറും നിത്യാരാധനാചാപ്പലില്‍ പോകും. ആനാളുകളില്‍… Read More

നിരസിക്കപ്പെടാതെ ജോലിയിലേക്ക്…

ജര്‍മ്മനിയില്‍ വന്ന് രണ്ടര വര്‍ഷത്തോളം കഴിഞ്ഞിട്ടും പഠിച്ച ജോലി ലഭിക്കാത്തതില്‍ വിഷമിച്ചിരുന്നു. അങ്ങനെയിരിക്കേ ഒരു വാട്ട്‌സാപ്പ് മെസേജില്‍ കണ്ടതനുസരിച്ച് മംഗളവാര്‍ത്താതിരുനാള്‍ ദിനത്തില്‍ രാത്രി 12 മണിക്ക് മാതാവിന്റെ മധ്യസ്ഥതയില്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുമ്പ് അയച്ചിരുന്ന ഒരു അപേക്ഷയ്ക്ക് മറുപടിയായി ഇന്റര്‍വ്യൂവിനുള്ള ഇമെയില്‍ വന്നു. തുടര്‍ന്ന് ഇന്‍ര്‍വ്യൂ നടന്നു. പക്ഷേ സാധാരണയായി നിരസിച്ചു എന്ന… Read More

ഊരാക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍…

ഒരിക്കല്‍ സഹപ്രവര്‍ത്തകനായ ഒരു സുഹൃത്ത് വളരെ വിഷമത്തോടെ എന്നെ സമീപിച്ചുപറഞ്ഞു, രഹസ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഫോണില്‍ വിളിച്ചുകൊള്ളാന്‍ ഞാന്‍ അനുവാദം നല്കി. അന്ന് വൈകിട്ട് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു. പ്രശ്‌നം മറ്റൊന്നുമല്ല, അദ്ദേഹത്തിന് രക്ത പരിശോധന നടത്തിയപ്പോള്‍ ഹെപ്പറ്റൈറ്റിസ് ബി ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. ആ വാക്കുകള്‍ വളരെ നടുക്കത്തോടെയാണ് ഞാനും… Read More

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന

കന്യകാമറിയമേ,സ്‌നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്‍മ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാല്‍ കടാക്ഷിക്കണമേ. നിന്റെ കൈകള്‍ക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മാധ്യസ്ഥ്യശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ. (ഇവിടെ… Read More

”ഈശോ ഉെങ്കില്‍ ബോധ്യപ്പെടുത്തിത്തരണം!”

ചാച്ചനും അമ്മച്ചിയും അനുജനും ഞാനും ഉള്‍പ്പെടുന്നതായിരുന്നു എന്റെ കുടുംബം. ഞാന്‍ പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മറക്കാനാവാത്ത ഒരു ദുഃഖാനുഭവം ഉണ്ടായി, ബൈക്ക് ആക്‌സിഡന്റില്‍പ്പെട്ട് ചാച്ചന്റെ മരണം. ആ മരണം എനിക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഒട്ടും സാധിച്ചില്ല. അതോടെ ഈശോയിലുള്ള വിശ്വാസവും സ്‌നേഹവും പൂര്‍ണമായി നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പള്ളിയില്‍ പോകാതായി,. പ്രാര്‍ത്ഥിക്കില്ല, ആരോടും വലിയ സംസാരവുമില്ല. ഇത്… Read More

ടാറ്റൂ ക്രൈസ്തവന് ചെയ്യാമോ?

ഒരു ഫാഷനെന്നോണമാണ് പലരും ശരീരത്തില്‍ പച്ചകുത്തുന്നത്. പ്രണയിതാവിന്റെ പേര്, ഇഷ്ടപ്പെട്ട ചിത്രങ്ങള്‍, വാചകങ്ങള്‍ തുടങ്ങി പൈശാചികരൂപങ്ങള്‍വരെ ശരീരത്തില്‍ പച്ചകുത്തുന്നവരുണ്ട്. കായികതാരങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങിയവരുടെ ശരീരത്തിലെ ഇത്തരം ടാറ്റൂകള്‍ അവരുടെ ആരാധകരും അന്ധമായി അനുകരിക്കുന്നു. ദേഹംമുഴുവന്‍ പച്ചകുത്തിയിരിക്കുന്നവരെ കാണുമ്പോള്‍ അറപ്പ് തോന്നും എന്നതും വാസ്തവംതന്നെ. വിദേശരാജ്യങ്ങളില്‍ അങ്ങനെയുള്ളവര്‍ ഒരു സാധാരണ കാഴ്ചയാണ്. ടാറ്റൂഭ്രമം പതിയെ നമ്മുടെ നാട്ടിലും… Read More