times-admin – Page 69 – Shalom Times Shalom Times |
Welcome to Shalom Times

ദൈവസ്വരം കേട്ടപ്പോള്‍ കിട്ടിയ സുഹൃത്തുക്കള്‍

ഞാന്‍ നവീകരണധ്യാനത്തില്‍ പങ്കെടുത്തതിനുശേഷമുള്ള ആദ്യനാളുകളില്‍ ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു കറവപ്പശു രോഗത്തില്‍പ്പെട്ടു. ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്തു. മരുന്നുകള്‍ മാറിമാറി കൊടുത്തു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പശുവിന്റെ രോഗവും ക്ഷീണവും വര്‍ധിച്ചുവന്നു. അതുകൊണ്ട് ആയുര്‍വേദചികിത്സകള്‍ ആരംഭിച്ചു. കഷായം, കിഴി, കുഴമ്പ് എന്നിങ്ങനെയുള്ള ചികിത്സകളും നടത്തി. യാതൊരു മെച്ചവും ഉണ്ടായില്ല. ഇങ്ങനെ വിഷമിച്ച് ഒരു… Read More

പത്തുദിവസം ഉപവസിക്കുന്നതിന്റെ ഫലം ഒറ്റയടിക്ക് സ്വന്തമാക്കാന്‍…

നിന്ദനത്തിന്റെ അവസരങ്ങള്‍ പുണ്യയോഗ്യതകള്‍ സമ്പാദിച്ചുകൂട്ടാനുള്ള സന്ദര്‍ഭങ്ങളാണ്. ഒരു അധിക്ഷേപം ക്ഷമാപൂര്‍വം സഹിക്കുന്നതിലൂടെ, പത്തുദിവസം അപ്പക്കഷ്ണവും വെള്ളവും മാത്രമുപയോഗിച്ച് ഉപവസിക്കുന്നതിനെക്കാള്‍ ഫലം നേടാന്‍ നമുക്ക് കഴിയും. നാം മറ്റുള്ളവരില്‍നിന്ന് ഏറ്റുവാങ്ങുന്ന നിന്ദനങ്ങള്‍ സ്വയം ചുമത്തുന്നവയെക്കാള്‍ ഫലദായകമാണ്. കാരണം മറ്റുള്ളവര്‍ സമ്മാനിക്കുന്ന നിന്ദനങ്ങളില്‍ ആത്മാംശം കുറവും ദൈവികാംശം കൂടുതലുമാണ്. ‘ഏറ്റം പ്രയാസകരമായ സുകൃതം’  

പ്രണയതകര്‍ച്ചയില്‍നിന്ന് രക്ഷപ്പെട്ട വഴി

എഡ്രിയാന്‍ എന്നാണ് അവന്റെ പേര്, ഒരു സായിപ്പ് കുട്ടി. ഹൈസ്‌കൂള്‍ പഠനം തീരാറാകുന്ന സമയത്ത് ആള്‍ക്ക് ഒരു പ്രണയബന്ധം രൂപപ്പെട്ടു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയം. പക്ഷേ ഈയടുത്ത നാളുകളില്‍ അവനെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയി. ഇപ്പോഴത്തെ ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘തേച്ചിട്ടുപോയി!’ മാതാപിതാക്കള്‍ അമിതസംരക്ഷണം നല്കി വളര്‍ത്തുന്നതുകാരണം വളരെ ലോലമാണ് ഇന്നത്തെ… Read More

ഹൃദയത്തിന്റെ കോണില്‍ ഒന്ന് നോക്കൂ…

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വീട്ടമ്മ പറഞ്ഞു, അവരുടെ ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയും വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലാത്തയാളുമാണെന്ന്. മാത്രമല്ല വീട്ടില്‍ നിരന്തരം കലഹവും. നാളുകള്‍ക്കുശേഷം വീണ്ടും കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ”ഇപ്പോള്‍ ഭര്‍ത്താവ് മദ്യപാനം നിര്‍ത്തി, പക്ഷേ ഭയങ്കര ദേഷ്യമാണ്. പണ്ട് മദ്യപാനംമൂലം വീട്ടില്‍ സമാധാനമില്ലായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ദേഷ്യം കാരണം സമാധാനമില്ല. രണ്ടും വലിയ വ്യത്യാസമൊന്നുമില്ല.” കേട്ടപ്പോള്‍ വളരെ… Read More

നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ?

കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു. കുമ്പസാരത്തില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മതിയത്രേ. എനിക്കും അത് ശരിയായി തോന്നി. ‘കള്ളം പറഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, അനുസരണക്കേട് കാണിച്ചിട്ടുണ്ട്,’ ഇതായിരുന്നു ഒരു പ്രായം വരെയുള്ള എന്റെ കുമ്പസാരത്തില്‍ പറഞ്ഞിരുന്ന പ്രധാന പാപങ്ങള്‍. എന്നാല്‍, നവീകണത്തിലേക്ക് വന്നതിനുശേഷമുള്ള കുമ്പസാരം എടുത്ത് നോക്കുകയാണെങ്കില്‍… Read More

സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം

സഹനത്തിന്റെ തീച്ചൂളയിലൂടെ വിശുദ്ധിയുള്ള ഒരു ഹൃദയം മെനഞ്ഞെടുക്കുവാന്‍ മനുഷ്യന് ദൈവം സമ്മാനിച്ച പുണ്യകാലഘട്ടമാണ് തപസുകാലം. കുരുത്തോലയില്‍നിന്നും കുരിശിലേക്ക് തീര്‍ത്ഥാടനം ചെയ്ത് ഉത്ഥാനമഹിമയില്‍ ജീവിതം വാര്‍ത്തെടുക്കുവാന്‍ സ്വപ്നം കാണേണ്ട നോമ്പുകാലം. ക്രിസ്തുവില്ലെങ്കില്‍ നാം വെറും ഭൂമിയും മണ്ണിന്റെ സ്വന്തവുമാണെന്ന തിരിച്ചറിവോടെ, അനുതാപ ഹൃദയത്തോടെ, നെറ്റിത്തടത്തില്‍ ക്ഷാരംകൊണ്ട് കുരിശടയാളം വരച്ച് നാം നമ്മെത്തന്നെ ഒരുക്കുന്നു. ദൈവത്തോടൊപ്പമുള്ള വാസത്തിനായി ഉപവാസവും… Read More

ഈ റെക്കോര്‍ഡ് തകര്‍ക്കുമോ…

മറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: ”കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ പരിശുദ്ധ കന്യാമറിയമാണ്. അവരെക്കാള്‍ എളിമയുള്ളവരാരുമില്ല. നിനക്ക് പരിശുദ്ധ അമ്മയെക്കാള്‍ എളിമയുണ്ടെന്നു തോന്നുന്നുണ്ടോ?” അപ്പോള്‍ കൂടുതല്‍ വിനയം അഭിനയിച്ച്, എന്നാല്‍ അഹങ്കാരത്തോടെ അയാള്‍ പറഞ്ഞു: ”പിന്നല്ലാതെ, മറിയത്തിന്റെ റെക്കോര്‍ഡ് ഞാന്‍ എപ്പോഴേ തകര്‍ത്തിരിക്കുന്നു.” ”ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക്… Read More

ഈശോയുടെ ഹാര്‍ഡ് ഡിസ്‌ക്

ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്‍ഡ് ഡിസ്‌ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്‍ഡ് ഡിസ്‌ക് തുറന്നു നോക്കിയാല്‍ ചില ഡാറ്റകള്‍ കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്റെ അടങ്ങാത്ത… Read More

പുല്ലും മക്കളും

ഡാഡിയും മക്കളും മുറ്റത്തെ പുല്‍ത്തകിടിയില്‍ കളിക്കുകയായിരുന്നു. പല ദിവസമായപ്പോള്‍ മമ്മ പറഞ്ഞു: അപ്പനും മക്കളുംകൂടെ ആ പുല്‍ത്തകിടി നശിപ്പിക്കും. ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തുന്ന പുല്ലാണ്. ഉടന്‍ അപ്പന്‍ പറഞ്ഞു: ‘ഞാന്‍ നമ്മു ടെ മക്കളെ വളര്‍ത്തുകയല്ലേ?’ ”മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹി തരുടെ മുമ്പില്‍ അവന് അഭിമാനി ക്കാം” (പ്രഭാഷകന്‍ 30/3)