JUNE 2024 – Shalom Times Shalom Times |
Welcome to Shalom Times

വര്‍ക്കിയച്ചന്‍ ചെയ്തതും അമ്മ കണ്ടതും

ഈലോകത്തിനപ്പുറം ദൈവത്തോടൊപ്പം വസിക്കുന്നതിന് ഒരുക്കത്തോടെ ജീവിച്ച പുണ്യചരിതനാണ് മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍. അതിനാല്‍ത്തന്നെ ജീവിച്ചിരിക്കെ അദ്ദേഹം സ്വന്തം കബറിടവും പണികഴിപ്പിച്ചു. സ്വന്തം കല്ലറനോക്കി നിത്യതയെ ധ്യാനിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. എത്രസമയം ഈ ഭൂമിയില്‍ ലഭിക്കുമെന്ന് അറിയില്ല, അതിനാല്‍ ഒട്ടും സമയം കളയാതെ കഠിനമായി അദ്ധ്വാനിക്കണമെന്നും എപ്പോഴും ഒരുക്കമുള്ളവരായിരിക്കണമെന്നും വര്‍ക്കിയച്ചന്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കും. ‘പാപത്തില്‍ നിപതിക്കാതെ ഒരുക്കത്തോടെ ജീവിക്കാന്‍… Read More

യഥാര്‍ത്ഥ ജ്ഞാനവും അറിവും ലഭിക്കുന്ന ഒരേയൊരിടം

ഉണ്ണീശോയും മാതാവും യൗസേപ്പിതാവും ഈജിപ്തില്‍നിന്നും നസ്രത്തിലേക്ക് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അവര്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ തിന്നാന്‍ ഒരുകൂട്ടം പക്ഷികളെത്തി. അവ സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ആനന്ദഗീതങ്ങള്‍ പാടിക്കൊണ്ട് ആഹാരപദാര്‍ത്ഥങ്ങള്‍ കൊത്തിത്തിന്നു. ഒരു ഭയവുമില്ലാതെ, ഉണ്ണീശോയുടെ അരികത്ത് അവര്‍ ചാടിത്തുള്ളിക്കളിക്കുന്ന മനോഹര രംഗം. യേശു അവയെ വാത്സല്യപൂര്‍വം ശ്രദ്ധിച്ചു. അതില്‍ ഒരു പക്ഷി ആഹാരക്കുറവുമൂലം ശോഷിച്ചതും… Read More

മാതാവ് വിളിച്ച ‘അടിപൊളി’ പെണ്‍കുട്ടി

എന്റെ പപ്പ ചെറുപ്പത്തിലേ ജോലിക്കായി ബോംബെയിലേക്ക് മാറിയതാണ്. ബോംബെയിലാണ് രണ്ടാമത്തെ മകളായ ഞാന്‍ വളര്‍ന്നതും പഠിച്ചതും. പപ്പയും അമ്മയും സഭയോട് ചേര്‍ന്നു നില്‍ക്കുന്നവരായതിനാല്‍ എല്ലാ ദിവസവും ഞങ്ങള്‍ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. ആദ്യകുര്‍ബാന സ്വീകരണശേഷം ഈശോ എനിക്ക് നല്ല കൂട്ടു കാരനായിമാറി. നിത്യാരാധന ചാപ്പലില്‍ ഞങ്ങള്‍-ഞാനും ഈശോയും- ഏറെനേരം സംസാരിച്ചിരിക്കും. സമ്പന്നരല്ലാത്ത ഞങ്ങള്‍ ബോംബെയിലെ ചെറിയ വാടകവീട്ടില്‍… Read More

വിശുദ്ധ എവുപ്രാസ്യാമ്മ പ്രാര്‍ത്ഥിച്ചു:

നിത്യപിതാവേ, അങ്ങേ തിരുമനസ് എല്ലാ ക്ഷണനേരത്തിലും സകലതിലും പരിപൂര്‍ണമായി നിറവേറ്റുന്നതിനുവേണ്ടി എന്നെ മുഴുവനും ഒരു സ്‌നേഹബലിയായി അങ്ങേക്ക് കാഴ്ചവയ്ക്കുന്നു.

വിശുദ്ധ ഡൊമിനിക് സാവിയോയുടെ ടൈംടേബിള്‍

ഞായര്‍ പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്ക് തിങ്കള്‍ ആത്മീയവും ഭൗതികവുമായ ഉപകാരികള്‍ക്ക് ചൊവ്വ നാമഹേതുകവിശുദ്ധനായ ഡൊമിനിക്കിന്റെയും കാവല്‍ദൂതന്റെയും ബഹുമാനത്തിന് ബുധന്‍ വ്യാകുലമാതാവിന്റെ സ്തുതിക്ക്, പാപികളുടെ മാനസാന്തരത്തിന് വ്യാഴം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വെള്ളി ഈശോയുടെ പീഡാനുഭവത്തിന്റെ മഹത്വത്തിന് ശനി പരിശുദ്ധ കന്യാമറിയത്തിന്റെ സ്തുതിക്ക്  

മനഃസാക്ഷിക്കും മുകളില്‍ മറ്റൊരാള്‍!

ദൈവം മനുഷ്യനു നല്‍കിയ വലിയൊരു അനുഗ്രഹമാണ് അവന്റെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മനഃസാക്ഷിയുടെ സ്വരം. തെറ്റേത് ശരിയേത് എന്ന് ഹൃദയത്തിന്റെ ഈ സ്വരം നമ്മെ ബോധ്യപ്പെടുത്തും. തിരുവചനങ്ങള്‍ ഇപ്രകാരം നമ്മളോട് പറയുന്നു ”നിന്റെ ഹൃദയത്തിന്റെ ഉപദേശം സ്വീകരിക്കുക. അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. എല്ലാറ്റിനുമുപരി… Read More

നിങ്ങളുടെ കുട്ടി കൗമാരത്തിലെത്തിയോ

ഒരു കാര്യം എട്ട് തവണ ചെയ്താല്‍ അതില്‍ അല്പം വൈദഗ്ധ്യം നേടാമെന്നാണ് പൊതുവേ നാം കരുതുക. എന്നാല്‍ എട്ടു തവണ കൗമാരക്കാരായ മക്കളെ കൈകാര്യം ചെയ്തിട്ടും ഞാനതില്‍ വൈദഗ്ധ്യം നേടിയിട്ടില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയെ വളര്‍ത്തുക എന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് മനസിലാകാനാണ്. എങ്കിലും കൗമാരക്കാരുടെ മാതാപിതാക്കള്‍ക്ക് സഹായകമാകുന്ന ചില കാര്യങ്ങള്‍ പങ്കുവയ്ക്കട്ടെ.… Read More

കല്യാണവിരുന്നും കുരിശിന്റെ ശക്തിയും

ഇരുപതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു യഥാര്‍ത്ഥസംഭവമാണിത്. സ്വകാര്യമേഖലയില്‍ ഉദ്യോഗസ്ഥരായിരുന്ന രണ്ട് യുവസുഹൃത്തുക്കള്‍ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു. അങ്ങനെ വിശ്വാസതീക്ഷ്ണതയില്‍ മുന്നോട്ടുപോകാന്‍ തുടങ്ങി. ആയിടെയാണ് ജോലിസ്ഥലത്തിനടുത്തുള്ള മറ്റൊരു സുഹൃത്ത് അവരെ തന്റെ വിവാഹത്തിന് ക്ഷണിച്ചത്. നാട്ടിലെ സമ്പന്നമായ ഒരു പ്രമുഖകുടുംബത്തിലെ അംഗമായിരുന്നു വരന്‍. ഏറെപ്പേര്‍ ആ കല്യാണത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ സമ്പന്നകുടുംബാംഗങ്ങള്‍ ദരിദ്രരോട് കാണിച്ച അവഗണനയില്‍… Read More

ലോകം മുഴുവന്‍ സഞ്ചരിച്ചിട്ട്…

ഭൂമിയുടെ സൗന്ദര്യത്തോട് ചോദിക്കുക, കടലിന്റെ സൗന്ദര്യത്തോട് ചോദിക്കുക, സ്വയം വികസിച്ച് പ്രസരിക്കുന്ന വായുവിന്റെ സുഗന്ധത്തോട് ചോദിക്കുക, ആകാശത്തിന്റെ സൗന്ദര്യത്തോട് ചോദിക്കുക. ഇവയെല്ലാം ഉത്തരം നല്കും. അവയുടെ സൗന്ദര്യം അവയുടെ പ്രഖ്യാപനമാണ്. മാറ്റത്തിന് വിധേയമായ ഈ സുന്ദരവസ്തുക്കളെ സൃഷ്ടിച്ചത് മാറ്റമില്ലാത്ത സുന്ദരനല്ലാതെ മറ്റാര്? വിശുദ്ധ അഗസ്റ്റിന്‍

പ്രാര്‍ത്ഥന പരിശീലിക്കാന്‍ എളുപ്പമാര്‍ഗം

വാചികപ്രാര്‍ത്ഥന പരിശീലിക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗമാണ് ഭക്തിനിര്‍ഭരമായ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത്. സുകൃതജപങ്ങള്‍ എന്നറിയപ്പെടുന്ന ഈ കൊച്ചുപ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതിന് പ്രത്യേക സമയമോ സ്ഥലമോ ആവശ്യമില്ല. എല്ലാ സമയത്തും എല്ലായിടത്തും ജോലിസമയത്തും ഭക്ഷണസമയത്തും വിനോദവേളയിലും ഭവനത്തിലും ഭവനത്തില്‍നിന്ന് അകലെയായിരിക്കുമ്പോഴും അവ ജപിക്കാം. അവ ആഗ്രഹങ്ങളുടെ, ദൈവതിരുമനസിനോടുള്ള അനുരൂപപ്പെടലിന്റെ, സ്‌നേഹത്തിന്റെ, സമര്‍പ്പണത്തിന്റെ അല്ലെങ്കില്‍ ആത്മപരിത്യാഗത്തിന്റെ പ്രകരണങ്ങളുടെ രൂപത്തിലായിരിക്കാം. അപേക്ഷയുടെ,… Read More