Article – Page 38 – Shalom Times Shalom Times |
Welcome to Shalom Times

എളിമയിലേക്ക് ഒരു ചുവട്

എളിമയെക്കുറിച്ചുള്ള വായനകള്‍ക്കും ധ്യാനത്തിനുമൊക്കെ ശേഷം എളിമ നേടാന്‍ എനിക്കും ആഗ്രഹം. അതിനാല്‍ വലിയ തോതില്‍ എളിമ അഭ്യസിക്കാന്‍ തീരുമാനിച്ചു. ശരീരഭാഷയിലും സംസാരത്തിലും എപ്പോഴും എളിമ അഭ്യസിക്കാന്‍ ശ്രദ്ധിച്ചു. അങ്ങനെ മുന്നോട്ട് പോകുന്ന ദിവസങ്ങള്‍…. തിരുവനന്തപുരത്തുള്ള എയര്‍പോര്‍ട്ടില്‍ ഫയര്‍ സര്‍വ്വീസിലാണ് എനിക്ക് ജോലി. കൈയില്‍ ഒരു പരിക്ക് പറ്റിയതുമൂലം ഷിഫ്റ്റ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി ഓഫീസ് ഡ്യൂട്ടിയാണ് നല്കിയിരുന്നത്.… Read More

പാപപ്പൊറുതി, ഇപ്പോള്‍ നിന്റെ കൈകളിലാണ് !

പറഞ്ഞുകേട്ട ഒരു കഥയാണിത്. ആളുകളുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണിച്ചുകൊടുക്കുന്ന ജഞാനിയായ ഗുരു ഒരിടത്തുണ്ടായിരുന്നു. ഗുരുവിന്റെ ജനസമ്മതിയില്‍ അസൂയ പൂണ്ട അദ്ദേഹത്തിന്റെതന്നെ ഒരു ശിഷ്യന്‍, ഒരു ദിവസം അദ്ദേഹത്തെ പരീക്ഷിക്കാനായി ഒരു കുഞ്ഞിക്കിളിയെ കൈയില്‍ ചുരുട്ടിപ്പിടിച്ചിട്ട് ചോദിച്ചു, ”ഈ കിളിക്ക് ജീവനുണ്ടോ?” ഗുരു ഒരു നിമിഷം ആലോചിച്ചു. ഉണ്ടെന്ന് പറഞ്ഞാല്‍, മുഷ്ടിയൊന്ന് മുറുക്കുകയേ വേണ്ടൂ, കിളി… Read More

ഞാനും എന്റെ ഇഷ്ടവും ഏറ്റവും പ്രധാനപ്പെട്ടതല്ലേ?

”സാത്താനിസത്തിന്റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്?” പയ്യന്റെ ചോദ്യം കേട്ടപ്പോള്‍ എന്റെയും ആകാംക്ഷ ഉണര്‍ന്നു. കുട്ടികളുടെ ധ്യാനത്തിന് തന്റെ സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു അവന്‍. അവന്റെ മാതാപിതാക്കള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്നവരാണ്. അതുകൊണ്ട് കുഞ്ഞിലേതൊട്ട് വിശ്വാസ സത്യങ്ങള്‍ അറിയാനും അതില്‍ വളരാനും കഴിഞ്ഞു. എന്നാല്‍, ടീനേജിലേക്ക് പ്രവേശിച്ചതിനുശേഷം ദൈവത്തില്‍നിന്നും കുറെ അകന്ന് പോയി. നല്ല കഴിവുള്ള പയ്യനാണ്, പാട്ടും… Read More

ഈശോയുടെ ചെവിയില്‍ പറഞ്ഞ ആഗ്രഹം

രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് ഈശോയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മുറിയില്‍ എത്തിയത്. മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരു സന്ദേശം. ഡാഡിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. പ്രായം അറുപത്തിയെട്ട് ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി നഴ്‌സ് എന്ന നിലയില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ട് മനസ്സില്‍ അല്പം ഭയം തോന്നി. രണ്ടു വര്‍ഷമായി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടിട്ട്. ഫോണ്‍ വിളിക്കുമ്പോഴെല്ലാം… Read More

രാഷ്ട്രീയക്കാരന്‍ നല്കിയ ദൈവികചിന്ത

കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ… Read More

ദൈവത്തെയും മനുഷ്യനെയും ശരിയായി കാണാന്‍…

  ആദിപാപം ആദിമാതാപിതാക്കളുടെ ആന്തരികനയനങ്ങളില്‍ ഇരുള്‍ നിറച്ചു. യഥാര്‍ത്ഥ ദൈവികജ്ഞാനം അവര്‍ക്കു നഷ്ടമായി. സാത്താന്‍ ദൈവത്തെക്കുറിച്ച് നല്‍കിയ തെറ്റായ അറിവ് അവര്‍ സ്വീകരിച്ചു. അവനവനെയും തന്റെ സമസൃഷ്ടിയെയും തെറ്റായ കാഴ്ചപ്പാടിലൂടെ കാണാന്‍ മനുഷ്യന് ഇടയായി. മാനവകുലം മുഴുവന്‍ ഈ അജ്ഞതയുടെ അന്ധകാരത്തില്‍ അകപ്പെട്ടു. ഈ ഇരുളില്‍നിന്ന് മാനവരാശിയെ വിമോചിപ്പിക്കുന്ന ദിവ്യസൂര്യനാണ് യേശുക്രിസ്തു. ഈ അജ്ഞതയില്‍നിന്ന് സത്യജ്ഞാനത്തിലേക്ക്… Read More

രക്ഷ വിദൂരത്തിലാണോ?

യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ”എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര്‍ അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു” (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. ”അവനെ… Read More

ആ ആശീര്‍വാദത്തിനുശേഷം…

ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. ജനിച്ച് 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുകമാത്രമേയുള്ളൂ എന്നായിരുന്നു ഞാന്‍ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലും. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍.… Read More

അങ്ങ് ഒരു ‘സംഭവ ‘മാണ് !

കൊവിഡ് അല്പം ശക്തി പ്രാപിച്ച് നിന്നിരുന്ന 2022 ഫെബ്രുവരിമാസം. എന്റെ ഭര്‍ത്താവിന് കൊവിഡ് പോസിറ്റീവ് ആയി. നാലുമാസംമാത്രം പ്രായമുള്ള ഇളയ കുഞ്ഞുള്‍പ്പെടെ നാല് മക്കള്‍ക്കും എനിക്കും രോഗം പകരണ്ട എന്ന് കരുതി ഭര്‍ത്താവ് ഞങ്ങളുടെ വീട്ടില്‍നിന്ന് മാറി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയടുത്ത് പോയി. അതോടൊപ്പം വീട്ടില്‍ ഞങ്ങളും ക്വാറന്റൈന്‍ പാലിച്ചു. പക്ഷേ അയല്‍ക്കാര്‍ വളരെയധികം സ്‌നേഹവും സഹകരണവും… Read More

നാഗസാക്കിക്കുന്നിലെ സ്‌നേഹാലിംഗനം

പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലുണ്ടായിരുന്ന കാലം. മുംബൈ നഗരത്തിനുമപ്പുറമുള്ള തീരപ്രദേശ നഗരമായ വസായിയില്‍ 1557 ഫെബ്രുവരി അഞ്ചിന് ഒരു കുഞ്ഞ് ജനിച്ചു, ഗോണ്‍സാലോ ഗാര്‍സിയ. അവന്റെ പിതാവ് പോര്‍ച്ചുഗീസുകാരനും മാതാവ് കൊങ്കണ്‍ സ്വദേശിനിയുമായിരുന്നു. മാതാപിതാക്കളില്‍നിന്ന് പകര്‍ന്നുകിട്ടിയ ക്രൈസ്തവവിശ്വാസത്തില്‍ ആ ബാലന്‍ വളര്‍ന്നുവന്നു. പില്ക്കാലത്ത് എട്ട് വര്‍ഷത്തോളം അദ്ദേഹം ജെസ്യൂട്ട് വൈദികരുടെ കീഴില്‍ വിദ്യാഭ്യാസം നേടി. അക്കാലത്ത് അദ്ദേഹത്തില്‍ വലിയ… Read More