times-admin – Page 7 – Shalom Times Shalom Times |
Welcome to Shalom Times

തെറ്റിദ്ധരിക്കരുത് കരുണയെ!

കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന്‍ രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില്‍ ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള്‍ എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില്‍ വളരെ വീര്‍ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന്‍ മഞ്ഞ നിറം. കണ്ണുകള്‍ കൂടുതല്‍… Read More

ചെളിയും തളര്‍വാതവും

കുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍… അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും. കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന്‍ സാധ്യതയുണ്ടെണ്ടങ്കില്‍ കഴുകിക്കളയും. എങ്ങനെയെങ്കിലും കാലില്‍ പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ… Read More

ഈ ഈസ്റ്റര്‍ ആഘോഷം വേറെ ലെവല്‍

സംസാരത്തിനിടെ ഒരാള്‍ പറഞ്ഞു, ‘ഞാന്‍ വര്‍ഷങ്ങളായി വീട്ടിലിരിപ്പാണ്.’ അമ്പരപ്പോടെ ആ മുഖത്തേക്ക് ഒന്നുകൂടെ നോക്കി. അവിശ്വസനീയമായ എന്റെ നോട്ടത്തിന് ഉത്തരമായി അവര്‍ വിശദീകരിച്ചു. ‘പ്രമുഖ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ്ഡ് ആയിരുന്നു ഞാന്‍. അന്യായമായ കാരണത്താല്‍ എനിക്കിന്ന് ജോലിയില്ല.’ ‘ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എവിടെയും അപഹാസ്യമാകുന്നു… വീട്ടുകാരോട്, സുഹൃത്തുക്കളോട്, സമൂഹത്തോട്… Read More

വെറും 4 ലൈക്കോ?

ഏതാണ്ട് പത്ത് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2016-ല്‍, ഈശോയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീരുമാനം ഞാനെടുത്തു. അന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. സാമൂഹിക വിഷയങ്ങളും അക്കാദമിക് വിഷയങ്ങളും സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുമായിരുന്നു. അന്നേരമാണ് ആത്മാവ് ഇങ്ങനെയൊരു കൊച്ചുപ്രേരണ തന്നത്. എല്ലാ ശനിയാഴ്ചകളിലും ഒരു ചെറിയ അനുഭവം- ഈശോയുടെ ഇടപെടല്‍, സ്പര്‍ശിച്ച വചനം, അങ്ങനെ… Read More

ഈസ്റ്റര്‍ കണ്ണുകള്‍ ഉണ്ടോ?

കുറെക്കാലം മുമ്പ് റഷ്യയില്‍ സംഭവിച്ച ഒരു കാര്യം ഈയിടെ വായിച്ചു. റഷ്യയിലെ വലിയ ഒരു നിരീശ്വരവാദി നിരീശ്വരത്വം പ്രസംഗിച്ചുകൊണ്ട് ഓടി നടക്കുമായിരുന്നു. ഒരിക്കല്‍ വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ദൈവം ഇല്ല എന്ന് അയാള്‍ സമര്‍ത്ഥിക്കുകയുണ്ടായി. തന്റെ പ്രസംഗം കഴിഞ്ഞയുടന്‍ ജനക്കൂട്ടത്തോടായി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. ഭയങ്കര നിശബ്ദതയായിരുന്നു. കാരണം, അദ്ദേഹത്തെ അവര്‍ക്കെല്ലാം ഭയമായിരുന്നു.… Read More

ചെമ്പുപാത്രങ്ങള്‍ക്ക് കാവല്‍ക്കാരനോ?

സന്യാസതുല്യനായ ഒരു ഭക്തകവിയെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ്. അദ്ദേഹത്തിന് അല്പം വിലയുള്ളതെന്ന് പറയാന്‍ രണ്ട് ചെമ്പുപാത്രങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. മറ്റെല്ലാം പരിത്യജിച്ചിരുന്നു. ഒരു രാത്രിയില്‍, തന്റെ കൊച്ചുകുടിലിനുമുന്നില്‍ തേജസ്വിയായ ഒരു പുരുഷനെ അദ്ദേഹം കണ്ടു. ആരാണ്, എന്തുചെയ്യുന്നു എന്ന് കവി അന്വേഷിച്ചു. ആ തേജസ്വി മറുപടി നല്കി, ”ഞാനൊരു കാവല്‍ക്കാരന്‍. ഈ കുടിലില്‍ കഴിയുന്ന എന്റെ സുഹൃത്തിന്റെ ചെമ്പുപാത്രങ്ങള്‍… Read More

ഒരു നുള്ളു സ്‌നേഹം തരുമോ?

ഒരു കാലഘട്ടത്തില്‍ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറെ തലയെടുപ്പോടെ മുന്നിട്ടുനിന്നിരുന്ന ഒരു ഗാനത്തിന്റെ ആദ്യവരികളാണ്: ”ഒരു നുള്ളു സ്‌നേഹം തരുമോ ഒരു മാത്രയെന്നെ തൊടുമോ?” എന്നുള്ളത്. ഒരു നുള്ളു സ്‌നേഹത്തിനുവേണ്ടിയും സ്‌നേഹത്തില്‍ കുതിര്‍ന്ന ഒരു തൂവല്‍സ്പര്‍ശനത്തിനുവേണ്ടിയുമുള്ള മനുഷ്യഹൃദയത്തിന്റെ തീവ്രമായ ദാഹത്തിന്റെ പ്രതിഫലനമാണ് ഈ ഗാനത്തിന്റെ വരികളില്‍ നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുക. എല്ലാവരും ഉണ്ടായിരിക്കെ ആരും ഇല്ലാത്തവനെപ്പോലെ,… Read More

കൊടുങ്കാറ്റിനെ ചെറുക്കാന്‍…

പ്രശസ്ത സുവിശേഷശുശ്രൂഷകനായ ജോര്‍ജ് ആഡംസ്മിത്ത് ഒരിക്കല്‍ ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും മനോഹരമായ വൈസ്‌ഹോണ്‍ കൊടുമുടി കയറാന്‍ പോയി. ഒരു ഗൈഡും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെ പണിപ്പെട്ട് അവര്‍ ആ കൊടുമുടിയുടെ ഉച്ചിയിലെത്തി. പെട്ടെന്ന് അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി. ഉടന്‍ ഗൈഡ് വിളിച്ചുപറഞ്ഞു: ‘മുട്ടിന്മേല്‍ നില്‍ക്കൂ.’ ഒന്നും മനസിലായില്ലെങ്കിലും സ്മിത്ത് ഗൈഡിനെ അനുസരിച്ചു. കൊടുങ്കാറ്റ് ശമിച്ചപ്പോള്‍ ഗൈഡ്… Read More

ഉറങ്ങിയപ്പോള്‍ മാനസാന്തരം

ക്രൂരനായ കള്ളനും കൊലപാതകിയുമെന്ന് കുപ്രസിദ്ധി നേടിയ ആളായിരുന്നു ആഹാബ്. ഒരിക്കല്‍ വിശുദ്ധ സാവിന്‍ ആഹാബിനെ സമീപിച്ചിട്ട് പറഞ്ഞു, ”ഇന്ന് രാത്രി എനിക്ക് നിങ്ങളോടൊപ്പം താമസിക്കണം.” ആഹാബിന് ആ മൃദുവായ സംസാരം കേട്ടതേ കൂടുതല്‍ കോപമാണ് വന്നത്. ”എന്നെക്കുറിച്ച് നിങ്ങള്‍ക്കറിഞ്ഞുകൂടേ? നിങ്ങളുടെ ജീവന് അല്പംപോലും വില ഞാന്‍ കല്പിക്കുന്നില്ല. അതിനാല്‍ അപകടകരമായ കളികള്‍ക്ക് നില്‍ക്കാതെ പൊയ്‌ക്കൊള്ളുക. അല്ലെങ്കില്‍… Read More