Shalom Times Malayalam – Page 58 – Shalom Times Shalom Times |
Welcome to Shalom Times

ഹൃദയരഹസ്യങ്ങള്‍ വായിക്കുന്നവരാകാന്‍…

  പഴയ നിയമത്തില്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഹന്നായെ നോക്കി പുരോഹിതനായ ഏലി അവള്‍ ലഹരികൊണ്ടു ഉന്മത്തയാണെന്ന് പറഞ്ഞു (1 സാമുവേല്‍ 1/14). പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുശേഷം തങ്ങള്‍ ഓരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്മാര്‍ സംസാരിക്കുന്നതു കേട്ട ജനത്തെ നോക്കി ചിലര്‍ ഇങ്ങനെ പരിഹസിച്ചു, പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരി പിടിച്ചിരിക്കുകയാണ്…. (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 2/13). ദൈവസാന്നിധ്യം നിറയുമ്പോള്‍ വ്യക്തികള്‍… Read More

അമ്മയെ ഞെട്ടിച്ച കുരുട്ടുബുദ്ധി

രണ്ടാം ക്ലാസുകാരനായ കെവിനും ഒന്നാം ക്ലാസുകാരന്‍ റയനും വേണ്ടി അപ്പം തയാറാക്കുകയാണ് അമ്മ. ആദ്യത്തെ അപ്പം ആര്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ അവര്‍ തമ്മില്‍ വഴക്ക് തുടങ്ങി. ഇതുതന്നെ നല്ല തക്കം. അവര്‍ക്ക് ഒരു നല്ല പാഠം പറഞ്ഞുകൊടുക്കാമെന്ന് അമ്മ കരുതി. അപ്പം മറിച്ചിടുന്നതിനിടയില്‍ അമ്മ പറഞ്ഞു, ”ഇപ്പോള്‍ ഇവിടെ ഈശോയാണ് ഇരിക്കുന്നതെങ്കില്‍ ഈശോ പറയും, എന്റെ… Read More

ഉറങ്ങാത്ത നഗരത്തിന് ചേര്‍ന്ന ചാപ്പല്‍

ന്യൂയോര്‍ക്ക്: ഉറങ്ങാത്ത നഗരമായ ന്യൂയോര്‍ക്കില്‍ ആദ്യത്തെ നിത്യാരാധനാചാപ്പല്‍ തുറന്നു. ഇങ്ങനെയൊരു ചാപ്പല്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് കര്‍ത്താവ് തന്നോട് ആവശ്യപ്പെടുന്നുവെന്ന് ബോധ്യപ്പെട്ട ഫാ. ബോണിഫസ് എന്‍ഡോര്‍ഫ് ആണ് ചാപ്പല്‍നിര്‍മാണത്തിന് മുന്‍കൈയെടുത്തത്. ഗ്രീന്‍വിച്ച് വില്ലേജിലെ സെന്റ് ജോസഫ്‌സ് ദൈവാലയത്തില്‍ വികാരിയാണ് അദ്ദേഹം. അതിനാല്‍ത്തന്നെ തന്റെ ഇടവകയുടെ കീഴില്‍ മാന്‍ഹട്ടനില്‍ നിത്യാരാധനാചാപ്പല്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. തീര്‍ത്തും ലളിതവും അനാകര്‍ഷകവുമായ ഒരു… Read More

നമ്മളിവിടൊക്കെത്തന്നെയില്ലേ…?

ക്രീറ്റ് എന്ന ദ്വീപിലെ അയാളുടെ കുട്ടിക്കാലം. ഒരു ആഗസ്റ്റ് 15. നിക്കോസ് കസന്ത്‌സാക്കിസ് എന്ന എഴുത്തുകാരന്‍ അന്നത്തെ ദിനത്തെ ഓര്‍മ്മിക്കുന്നത് ഇങ്ങനെ… ആ ചെറിയ ദ്വീപിലെ ആകെയുള്ള വരുമാനം മുന്തിരികൃഷിയാണ്. ചൂടുകാലമായ ആഗസ്റ്റ് മാസത്തില്‍ മുന്തിരിയൊക്കെ പറിച്ച് ഉണക്കാനിടും. വീഞ്ഞുണ്ടാക്കാന്‍. ആ കൊല്ലവും മുന്തിരി വിളഞ്ഞു. അവര്‍ ഉണക്കാന്‍ ഇട്ടു. പക്ഷേ അന്ന് അവര്‍ കണ്ടു,… Read More

വീടുനിര്‍മാണ രഹസ്യങ്ങള്‍

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മനസില്‍ കുടിയേറിയ ആഗ്രഹമായിരുന്നു, നല്ലൊരു വീട്. കാരണം ഭര്‍ത്താവിന്റെ വീട് വളരെ പഴയതായിരുന്നു. എന്റെ അമ്മയോട് ഞാന്‍ ഇടയ്ക്കിടെ പറയും, ”ഇനി ഒരു പുതിയ വീട് വയ്ക്കണം.” ഇതു കേള്‍ക്കുമ്പോള്‍ അമ്മ എന്നെ ഉപദേശിക്കും, ‘മോളേ, അവന്‍ ഒറ്റമകനാണ്. ഇളയ രണ്ടു സഹോദരിമാരെ കെട്ടിച്ചയക്കേണ്ട ഉത്തരവാദിത്വം നിറവേറ്റേണ്ടവനാണ്. ഇതിനിടയില്‍ ‘വീട്-കൂട്’… Read More

ദൈവത്തിന്റെ നെയില്‍ കട്ടര്‍

ഞങ്ങള്‍ അതിയായ സന്തോഷത്തോടെ ജീവിച്ചിരുന്ന നൊവിഷ്യേറ്റ് കാലം. നോവിസുകള്‍ക്ക് ആവശ്യമുള്ളതെല്ലാം പൊതുവായ സ്ഥലത്താണ് വയ്ക്കുക. നെയില്‍ കട്ടറും അങ്ങനെതന്നെയാണ് വച്ചിരുന്നത്. പലപ്പോഴും നഖം വെട്ടണമെന്ന് തോന്നുമ്പോള്‍ മുറിയില്‍നിന്ന് അത് വച്ചിരിക്കുന്നിടത്തേക്ക് പോയി എടുക്കണം. അങ്ങോട്ട് പോവുമ്പോഴാകട്ടെ എടുക്കാന്‍ മറന്നുംപോകും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി, അമ്മയോട് ഒരെണ്ണം വാങ്ങിത്തരാന്‍ പറയാമെന്ന് കരുതി. പക്ഷേ അമ്മയ്ക്ക് ഫോണ്‍ ചെയ്ത്… Read More

ഒരു ‘സ്‌പെഷ്യല്‍’ സ്റ്റോറി

”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29/11). 33 വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ച് ഈ വചനം കേട്ടപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു. ഈ നാളുകളില്‍ കര്‍ത്താവിന്റെ വചനം ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തെ ഞങ്ങള്‍ സ്തുതിക്കുന്നു. വിവാഹിതരാകുന്ന അനേകരെയുംപോലെ,… Read More

തടവറകളില്‍ വെളിച്ചമെത്തിച്ച വൈദികന്‍

വര്‍ഷം 1827. അന്ന് പന്ത്രണ്ടു വയസുകാരനായ ഡോണ്‍ ബോസ്‌കോ മാലാഖയെപ്പോലുള്ള ഒരു വൈദികനെ കണ്ടു. അവന്‍ അദ്ദേഹത്തോട് ചോദിച്ചു, ”ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കുറച്ചു കളികള്‍ കാണണോ താങ്കള്‍ക്ക്? അതെല്ലാം ഞാന്‍ ചുറ്റിനും നടന്ന് കാണിക്കാം.”’ ആ വൈദികന്‍ ഉടനെ നല്കിയ മറുപടി ഇങ്ങനെയായിരുന്നു, ”എന്റെ കുഞ്ഞു സുഹൃത്തേ, വൈദികരുടെ നേരമ്പോക്കും വിനോദവുമൊക്കെ ദൈവാലയകാര്യങ്ങളിലാണ്. അതെത്ര നന്നായി… Read More

സത്യസന്ധത തെളിയിച്ച ‘സുവിശേഷഭാഗം’

സത്യസന്ധതയെക്കുറിച്ച് തന്റെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കണമോ എന്ന് വേദപാഠ അധ്യാപകന് സംശയം. അവര്‍ക്കതെല്ലാം അറിയാമല്ലോ എന്നദ്ദേഹം ചിന്തിച്ചു. എന്തായാലും കുട്ടികളോട് അദ്ദേഹം നിര്‍ദേശിച്ചു, ”അടുത്തയാഴ്ച സത്യസന്ധത എന്ന വിഷയത്തെക്കുറിച്ചായിരിക്കും നാം പഠിക്കുക. നിങ്ങളെല്ലാവരും വി. മര്‍ക്കോസിന്റെ സുവിശേഷം 17-ാം അധ്യായം വായിച്ചിട്ട് വരണം.” പിറ്റേ ആഴ്ച ദിവ്യബലി കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ പറഞ്ഞു, ”മര്‍ക്കോസ്… Read More

ഭാരങ്ങളില്ലാത്തവര്‍

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ അന്ത്യനാളുകളില്‍ സന്തതസഹചാരിയായി ലിയോ സഹോദരന്‍ അദ്ദേഹത്തെ പരിചരിച്ചിരുന്ന കാലം. ശുശ്രൂഷയ്ക്കിടയിലും ദൈവാനുഭവത്തില്‍ മുഴുകിത്തന്നെയായിരുന്നു ലിയോയുടെ ജീവിതം. അക്കാലത്ത് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു വലിയ പുഴക്കരയിലേക്ക് ആത്മാവ് അദ്ദേഹത്തെ നയിക്കുന്നപോലുള്ള അനുഭവം. പുഴക്കരയില്‍ ലിയോ ശാന്തമായി ഇരുന്നു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു. ഒഴുക്കിന് ശക്തി കൂടിക്കൊണ്ടിരുന്നെങ്കിലും പുഴ നീന്തിക്കടക്കാനുള്ള തയാറെടുപ്പില്‍… Read More