Article – Page 46 – Shalom Times Shalom Times |
Welcome to Shalom Times

കോഫി റൂമിലെ സംഭാഷണത്തിനുശേഷം…

ഡ്യൂട്ടിയില്‍ നല്ല തിരക്കുള്ള ദിവസം. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒടുവില്‍ കുറച്ച് വെള്ളം കുടിക്കാന്‍ വേണ്ടി കോഫി റൂമില്‍ കയറിയതാണ്. കൂടെ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ നേഴ്‌സ് അവളുടെ ബ്രേക്ക് ടൈമില്‍ അവിടെ ഉണ്ടായിരുന്നു. ‘ചേച്ചി ഒന്നും കഴിക്കുന്നില്ലേ’ എന്ന് നിഷ്‌കളങ്കമായി അവള്‍ ചോദിച്ചു. ‘ഇന്ന് നല്ല തിരക്കല്ലേ വീട്ടില്‍ ചെന്നിട്ടു കഴിച്ചോളാം’… Read More

പുണ്യാളന്‍

”പത്രൂട്ട്യേ….” നീട്ടിയൊരു വിളി. ജാനുവേലത്തിയുടെയാണ്. ”അവന്‍ ഇപ്പോള്‍ കുറേ വലുതായില്ലേ. ഇനി ആ കളിപ്പേര് മാറ്റി ചെക്കനെ റിന്റോ എന്ന് വിളിച്ചൂകൂടേ’ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ തലയാട്ടുമെങ്കിലും പിന്നെയും വീട്ടില്‍ വരുമ്പോള്‍ ജാനുവേലത്തി അതേ വിളിതന്നെ വിളിക്കും. ”പത്രൂട്ടി ഇവിടെല്യേ?” ‘ജാനുവേലത്തി അങ്ങനെ വിളിക്കുന്നതിന്റെ പിന്നിലെ സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. അന്നത്തെ ചോദ്യം ഇങ്ങനെയായിരുന്നു.… Read More

ഡോക്ടറുടെ വീട്ടിലെത്തിയ നസ്രായന്‍

രാവിലെ മൊബൈലില്‍ ഒരു വാട്ട്‌സാപ്പ് സന്ദേശം കണ്ടുകൊണ്ടാണ് എഴുന്നേറ്റത്. ”ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്. അഞ്ചാം തവണയാണ്. പ്രത്യേകം പ്രാര്‍ത്ഥിക്കണം.” വിദേശത്ത് ജോലിയുള്ള ഒരു ലേഡി ഡോക്ടര്‍ ആണ്. നാട്ടിലെപ്പോലെയല്ല, വിദേശത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക പ്രയാസകരമായ കടമ്പയാണ്. ഓരോ തവണ ശ്രമിക്കുമ്പോഴും വലിയ പണച്ചെലവും. ഡോക്ടറെ എനിക്ക് ഫോണ്‍ മെസേജുകളിലൂടെയുള്ള പരിചയമേയുള്ളൂ. ആദ്യമായി… Read More

ശാന്തതയുടെ സമവാക്യം

ഒരു ദിവസം യേശുതമ്പുരാന്‍ ഇങ്ങനെ ഒരു സമവാക്യം കാണിച്ചുതന്നു. 200 = 10. പക്ഷേ എനിക്ക് ആദ്യമൊന്നും പിടികിട്ടിയില്ല എന്താണ് ദൈവം ഉദ്ദേശിച്ചതെന്ന്. അതിനുശേഷം കര്‍ത്താവ് പറഞ്ഞു, നിന്റെ തലയില്‍ ഒരു ദിവസം 200 കാര്യങ്ങള്‍ കിടന്നോടുന്നുണ്ട്. നീ ഒരു കാര്യത്തിന് അഞ്ച് മിനിറ്റ് കൊടുത്താല്‍പോലും നിനക്ക് ആയിരം മിനിറ്റ് വേണം. അഞ്ച് മിനിറ്റ് എന്നത്… Read More

മരണം വന്നപ്പോള്‍ കണ്ട കാഴ്ചകള്‍

സ്വയം ബുള്ളറ്റ് ഓടിച്ചാണ് അന്ന് ഞാന്‍ ആശുപത്രിയില്‍ പോയത്. ഒരു ചെറിയ തൊണ്ടവേദനയുണ്ട്. അതുകൊണ്ട് കൊവിഡ് ടെസ്റ്റ് ചെയ്തു. റിസല്‍റ്റ് പോസിറ്റീവായിരുന്നു. മുപ്പത്തിനാല് വയസാണ് പ്രായം. പൂര്‍ണ ആരോഗ്യവാനുമാണ്. അതുകൊണ്ട് കുറച്ച് ദിവസത്തെ ചികിത്സയ്ക്കും വിശ്രമത്തിനുംശേഷം അജപാലനശുശ്രൂഷകളിലേക്കും ബി.എഡ് പഠനത്തിലേക്കും തിരികെപ്പോകാമെന്ന ചിന്തയില്‍ ആശുപത്രിയില്‍ അഡ്മിറ്റായി. പക്ഷേ അല്പദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ശ്വാസമെടുക്കാന്‍ വിഷമം തോന്നുന്നതുപോലെ…. അതോടൊപ്പം… Read More

‘കൂട്ടു’കൂട്ടിയ യാത്ര

  ഒരു ദിവസം പ്രാര്‍ത്ഥിക്കാനിരിക്കുകയായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും പ്രാര്‍ത്ഥിക്കാന്‍ ഏകാഗ്രത ലഭിക്കുന്നില്ല. പലവിചാരങ്ങള്‍ മനസില്‍ വന്നുനിറയുന്നു… ‘എങ്ങനെ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും’ എന്ന ചിന്ത ആ ദിവസങ്ങളില്‍ അലട്ടിക്കൊണ്ടിരുന്നു. അതിനിടയിലാണ് കൂട്ടുകാരന്റെ മകളെ ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവരാന്‍ പോയത്. സുഹൃത്തും ഞാനും അവിടെയെത്തി കുറച്ചുസമയം കാത്തിരുന്നപ്പോഴേക്കും അതാ കുട്ടി ഏറെ സന്തോഷത്തോടെ അപ്പന്റെയടുത്തേക്ക് ഓടിവരുന്നു.… Read More

നന്മ ചെയ്തു കടന്നുപോയവന്‍!

മിഷന്‍ലീഗിന്റെ ഒരു ദ്വിദിന സെമിനാര്‍ നടക്കുന്ന സമയം. സെമിനാര്‍ നയിക്കുന്ന അച്ചന്‍ പങ്കെടുക്കുന്ന ഞങ്ങളോടു ചോദിച്ചു, ”പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നമ്മുടെ കര്‍ത്താവായ യേശു ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്തുകൊണ്ട് കടന്നുപോയവനാണ്. അവിടുന്നു ചെയ്ത നന്മപ്രവൃത്തികള്‍ അവിടുത്തേക്ക് ഇന്നും ചെയ്യണമെന്നും ഇനിയും ലോകാന്ത്യം വരെയും തുടരണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ഒരു വലിയ പ്രശ്‌നം – നന്മ… Read More

ബസ് യാത്രയില്‍ ഈശോ സംസാരിച്ചപ്പോള്‍…

മെഡിസിന്‍ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനുള്ള NEET പരീക്ഷ എഴുതാനുള്ള യാത്രയായിരുന്നു അത്. പ്രകൃതിരമണീയമായ ഇടുക്കി ഹൈറേഞ്ചിലൂടെ പോകുമ്പോള്‍ പ്രകൃതിയുടെ സൗന്ദര്യം തെല്ലും ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ. വലിയ മത്സരസ്വഭാവമുള്ള ആ പരീക്ഷയ്ക്ക് ഏതാണ്ട് 50 ശതമാനംമാത്രമേ ഞാന്‍ പഠിച്ചിട്ടുള്ളൂ. അതില്‍ത്തന്നെ 10 ശതമാനമേ ഓര്‍മ്മയിലുള്ളൂ. റോഡിന്റെ ഇരുവശങ്ങളിലും കണ്ട മലനിരകളെക്കാള്‍ ഉയരത്തില്‍ എന്റെ മനസില്‍ ചോദ്യങ്ങളുയര്‍ന്നുകൊണ്ടിരുന്നു.… Read More

ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍!

ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന കാലം. ഒരു ദിവസം എനിക്ക് നാട്ടുമാങ്ങാ തിന്നാന്‍ ആഗ്രഹം! ഞാന്‍ ഈശോയോടു പറഞ്ഞു, ”ഒന്നും രണ്ടുമൊന്നും പോരാ, എനിക്ക് കുറേ നാട്ടുമാങ്ങാ തരണം.” പിറ്റേന്നുതന്നെ അടുത്ത വീട്ടിലെ അമ്മച്ചി കുറേ നാട്ടുമാങ്ങാ കൊണ്ടുവന്നു തന്നു. പിന്നെയും പലരിലൂടെയും നാട്ടുമാങ്ങകള്‍ ധാരാളം ലഭിച്ചു. അവസാനം കഴിച്ചു തീര്‍ക്കാന്‍പോലും പറ്റാതായി. മറ്റൊരിക്കല്‍ രാവിലെ ജോലിസ്ഥലത്ത്… Read More

സന്യാസജീവിതം കൊതിച്ച കുടുംബിനി വിശുദ്ധ ലൂയിസ് ഡി മാരിലാക്

കുഞ്ഞുലൂയിസ് 1591 ഏപ്രില്‍ 12ന് ഫ്രാന്‍സില്‍ ജനിക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു. ഫ്രഞ്ചുകാര്‍ എപ്പോഴും യുദ്ധത്തിലായിരുന്ന കാലഘട്ടം. പട്ടിണിയും പരിവട്ടവും ഭീതിയും അലമുറയും നിരാശയും എങ്ങും. ലൂയിസിനെ പ്രസവിച്ചതിനു ശേഷം അവളുടെ അമ്മ മരിച്ചതിനാല്‍ അപ്പന്റെ തണലിലും സ്‌നേഹത്തിലും അവള്‍ വളര്‍ന്നു വന്നു. ഈലോകത്തിലെ എന്റെ ആശ്വാസം എന്നാണ് അവളെ അപ്പന്‍ വിളിച്ചത്. കത്തോലിക്കാവിശ്വാസസത്യങ്ങള്‍… Read More