april2026 – Shalom Times Shalom Times |
Welcome to Shalom Times

‘കഠിനഹൃദയരാകുന്നവർ’ ഭാഗ്യവാന്മാർ

കഠിനമായ കാലവർഷത്തിന്റെ നാളുകൾ… ആഴ്ചകൾ നീണ്ട ഇടമുറിയാത്ത മഴ… അത്തരം ദിവസങ്ങളിലൊന്നിലാണ് ഞങ്ങളാ നായയെ കണ്ടത്. കാർഷെഡിന്റെ സൈഡിൽ തണുത്തുവിറച്ച് ചുരുണ്ട് കിടക്കുന്നു. റോഡിലൂടെ അലഞ്ഞു നടക്കുന്ന നായയാണ്. എങ്കിലും മിണ്ടാപ്രാണിയല്ലേ, ഈ മഴയത്ത് അവിടെ കിടന്നോട്ടെ എന്നു വിചാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളുടെ ഉള്ളിലൊരു വേദന… ദൈവമേ, അത് പട്ടിണി ആയിരിക്കുമല്ലോ… ഈ… Read More

ഊട്ടുമേശകളിലെ ഉത്ഥാനാനുഭവം

മനുഷ്യജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ കർമമാണ് ആഹാരം കഴിക്കുക എന്നത്. മൂന്നുനേരമെങ്കിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. പ്രാതലും ഉച്ചയൂണും അത്താഴവും നമ്മുടെ ജീവിതക്രമത്തിന്റെതന്നെ ഭാഗമാണ്. കാരണം ശാരീരികമായി നമുക്ക് പ്രവർത്തിക്കണമെങ്കിൽ അതിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലൂടെ ശരീരത്തിന് കിട്ടിയേതീരൂ. എന്നാൽ വിശപ്പുകൊണ്ട് മാത്രമല്ല ചിലപ്പോൾ സന്തോഷത്തിനുവേണ്ടിയും ആളുകൾ ആഹാരം കഴിക്കാറുണ്ട്. കുടുംബമായി ഒത്തുചേരുമ്പോഴും സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും നമ്മുടെ… Read More

സെയ്തായി ഹോഷിക്കായിലെ കണ്ണുനീർ പറയുന്നതെന്ത്?

ഉത്തരജപ്പാനിൽ അക്കിത്താ നഗരത്തിലെ ‘ദിവ്യകാരുണ്യത്തിന്റെ ദാസികളു’ടെ ഭവനമായിരുന്നു ‘സെയ്തായി ഹോഷിക്കായ്.’ നിപ്പണീസ് ഭാഷയിലുള്ള പേരാണത്. 1973 മുതൽ അവിടെ മരിയൻ ദർശനങ്ങൾ ആരംഭിച്ചു. ആ മഠത്തിലുണ്ടായിരുന്ന മരിയൻ രൂപമായിരുന്നു അതിസ്വാഭാവികസംഭവങ്ങളുടെ കേന്ദ്രം. അവിടത്തെ ചാപ്പലിൽ വച്ചിരുന്ന മൂന്നടിമാത്രം ഉയരമുള്ള, മരത്തടിയിൽ തീർത്ത ദൈവമാതാവിന്റെ ആ രൂപമാണ് പിന്നീട് അക്കിത്താ മാതാവ് എന്ന പേരിൽ പ്രസിദ്ധമായത്. അക്കിത്തായിലെ… Read More

കരുണക്കടലൊഴുകും ദിനം

ഉയിർപ്പുദിനത്തിൽ വൈകിട്ടുതന്നെ, യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാർക്കുമുന്നിൽ യേശു പ്രത്യക്ഷനായെന്നും അവർ സന്തോഷഭരിതരായെന്നും നാം സുവിശേഷത്തിൽ വായിക്കുന്നു. എന്നാൽ ആ സമയം അവിടെയില്ലാതിരുന്ന തോമസ്, മറ്റ് ശിഷ്യൻമാരുടെ വിവരണം കേട്ടെങ്കിലും തനിക്ക് യേശുവിനെ നേരിൽ കണ്ട് ബോധ്യപ്പെടണമെന്ന ആവശ്യമാണ് പ്രകടിപ്പിച്ചത്. തുടർന്ന് എട്ടു ദിവസങ്ങൾക്കുശേഷം, കതകടച്ചിരുന്ന ശിഷ്യൻമാരുടെ മധ്യേ വീണ്ടും യേശു വന്നുനിന്നു. അവിടുന്ന് തോമസിനോടു… Read More

കരുണയുടെ ഛായാചിത്രം

”വൈകിട്ട്, ഞാൻ എന്റെ മുറിയിലായിരുന്നപ്പോൾ, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാൻ കണ്ടു. ഒരു കൈ അനുഗ്രഹിക്കുന്ന രീതിയിൽ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റേ കൈ മാറിടത്തിൽ വസ്ത്രത്തെ തൊട്ടിരുന്നു. മാറിടത്തിൽ വസ്ത്രത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തുനിന്ന് രണ്ട് വലിയ പ്രകാശരശ്മികൾ ബഹിർഗമിച്ചിരുന്നു. ഒരെണ്ണം ചുവന്നതും മറ്റേത് വെള്ളയുമായിരുന്നു…. കുറച്ചുസമയത്തിനുശേഷം ഈശോ എന്നോട് പറഞ്ഞു: നീ കാണുന്നതുപോലെ ഒരു ഛായാചിത്രം ‘ഈശോയേ… Read More

കരുണ കാണിക്കാൻ മൂന്നു വഴികൾ

എന്നോടുള്ള സ്‌നേഹത്താൽ പ്രേരിതയായി കാരുണ്യപ്രവൃത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിന്റെ സഹോദരങ്ങളോട് നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽനിന്ന് പിന്മാറുകയോ ഒഴികഴിവു പറയുകയോ വിമുക്തയാകുകയോ ചെയ്യരുത്. നിന്റെ സഹോദരങ്ങളോട് കരുണയോടെ വർത്തിക്കാൻ മൂന്നു വഴികൾ ഞാൻ കാണിച്ചുതരാം. ഒന്നാമത്തേത് – പ്രവൃത്തിയിലൂടെ. രണ്ടാമത്തേത് – വാക്കുകളിലൂടെ. മൂന്നാമത്തേത് – പ്രാർഥനയിലൂടെ. ഈ മൂന്നു പദവികളും… Read More

തോൽവികൾ വിജയമാകുന്നത് എങ്ങനെ..?

ഞങ്ങൾ താമസിക്കുന്ന സൊസൈറ്റിയിൽ സ്‌പോർട്‌സ് മത്സരങ്ങൾ നടക്കുകയായിരുന്നു. പാസിംഗ് ദ പാർസൽ (Passing the parcel) എന്ന ഗെയിം കുട്ടികൾക്കിടയിൽ നടത്തിയപ്പോൾ അവസാനം ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. എനിക്ക് പരിചയമുള്ള ഒരു കുട്ടി പന്ത് വളരെ സാവധാനത്തിൽ കുറച്ചുനേരം മുറുകെ പിടിച്ചുമാത്രം കൈമാറുന്നു. അങ്ങനെ ചെയ്താൽ അവൻ തോൽക്കാനാണല്ലോ സാധ്യത. അതുപോലെതന്നെ അവന് ഗെയിമിൽ… Read More

ചക്രവർത്തിക്കുമുന്നിൽ ധൈര്യത്തോടെ…

ഡയക്ലീഷൻ ചക്രവർത്തിയുടെ സേനാനായകനായിരുന്നു കപ്പദോക്കിയായിലെ വിശുദ്ധ ജോർജ്. അദ്ദേഹം ക്രിസ്തുവിശ്വാസിയാണെന്നറിഞ്ഞ ചക്രവർത്തി ജോർജിനെ വിഷം കൊടുത്തു കൊല്ലാൻ അത്തനേഷ്യസ് എന്ന മാന്ത്രികനെ ഏർപ്പെടുത്തി. പക്ഷേ ഉദ്യമം പരാജയപ്പെട്ടു. ഒരു ജയിൽവാസിക്ക് വിഷം കൊടുക്കാൻ പരാജയപ്പെട്ടതോർത്ത് ചക്രവർത്തി അത്ഭുതപ്പെട്ടുനിൽക്കെ വിശുദ്ധ ജോർജ് അദ്ദേഹത്തോട് പറഞ്ഞു: ”ഞാൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവം മരണത്തിൽനിന്നു രക്ഷിക്കുന്നവൻ മാത്രമല്ല, മരിച്ചവരെ… Read More

ക്രിസ്തു ഉയിർത്തില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും?

ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും. എന്നാൽ യേശു വാസ്തവമായും ഉയിർത്തെഴുന്നേറ്റിട്ടില്ല എന്ന് കരുതുക. അത് നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുക? യേശുവിന്റെ ഉയിർപ്പും നമ്മുടെ ജീവിതവും തമ്മിൽ ബന്ധമുണ്ടോ? ഒരു മുൻ സെമിനാരി വിദ്യാർത്ഥി പങ്കുവച്ചു: ‘സെമിനാരിയിൽനിന്നും പോന്നതിനു ശേഷം ഇനി എന്തുചെയ്യണമെന്ന ആശങ്കയിലായിരുന്നു ഞാൻ. അതിനിടെ പപ്പാ പെട്ടെന്ന് മരിച്ചു. വീട്ടിലെ മൂത്ത… Read More

കരുണ സ്വീകരിക്കാൻ മടിക്കരുത്!

എന്റെ കുഞ്ഞേ, നിനക്കിനിയും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. എന്നെ ഒന്നു കേൾക്കാമോ?” പാപത്തിന്റെ അന്ധകാരത്തിൽ അകപ്പെട്ടുപോയ ആത്മാവിനെ ഈശോ കരുണാർദ്ര സ്‌നേഹത്തോടെ അവിടുത്തെ അരികിലേക്ക് ക്ഷണിക്കുകയാണ്. ആ ക്ഷണത്തിന് നേരിയ ശബ്ദത്തിൽ മറുപടി വന്നു: ”അങ്ങയുടെ ക്ഷമയ്ക്കും കാരുണ്യത്തിനും എനിക്കിനി യാതൊരു അർഹതയുമില്ല… എനിക്കതു ലഭിക്കില്ലെന്ന് നന്നായറിയാം.” അവിടുന്ന് തുടർന്നു: ”നീ എന്റെ അടുത്തേക്കു വരുമ്പോൾ എനിക്ക്… Read More