Tit bits – Page 2 – Shalom Times Shalom Times |
Welcome to Shalom Times

തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കിലേ അവര്‍ രക്ഷപ്പെടൂ…

ഒരിക്കല്‍ സകല വിശുദ്ധരുടെയും തിരുനാള്‍ദിനത്തിന്റെ തലേ രാത്രി ഒരു ശുദ്ധീകരണാത്മാവ് മരിയ സിമ്മയെ സമീപിച്ച് പറഞ്ഞു, ”ഈ തിരുനാള്‍ദിനത്തില്‍ വൊറാല്‍ബെര്‍ഗില്‍ രണ്ട് പേര്‍ മരിക്കും. രണ്ടുപേരും നിത്യമായി നരകാഗ്നിയില്‍ തള്ളപ്പെടാന്‍ സാധ്യതയുള്ളവരാണ്. ആരെങ്കിലും തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കില്‍മാത്രമേ അവര്‍ രക്ഷപ്പെടുകയുള്ളൂ.” ഇതുകേട്ട് മറ്റുള്ളവരുടെകൂടി സഹായത്തോടെ മരിയ സിമ്മ ആ ആത്മാക്കള്‍ക്കായി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അടുത്ത രാത്രി ശുദ്ധീകരണാത്മാവ്… Read More

ദൈവഹിതത്തിന്റെ മധുരം അറിഞ്ഞപ്പോള്‍…

ഒരു സുഹൃത്ത് പങ്കുവച്ച അനുഭവം. പരിശുദ്ധാത്മാവിന്റെ വരങ്ങളുള്ള ഒരു സ്പിരിച്വല്‍ കൗണ്‍സിലര്‍ ഇദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. കടബാധ്യത മാറുന്നതിനും ദൈവാനുഗ്രഹം സ്വീകരിക്കുന്നതിനുമായി അദ്ദേഹം അപ്പോള്‍ താമസിക്കുന്ന സ്ഥലവും വീടും വിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നതായിരുന്നു ആ കൗണ്‍സിലറിലൂടെ ലഭിച്ച ദൈവിക സന്ദേശം. പക്ഷേ ഒരു പ്രശ്‌നം. സുഹൃത്തിന്റെ പറമ്പില്‍ നല്ലൊരു മാവുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അതില്‍ മധുരമുള്ള മാമ്പഴം… Read More

പ്രലോഭനങ്ങളല്ല പരീക്ഷണങ്ങള്‍

വിശുദ്ധ ബൈബിളില്‍ പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയുംപറ്റി പറയുന്നുണ്ട്. ആദത്തെ ദൈവം പരീക്ഷിക്കുകയാണ് ചെയ്തത്. സാത്താനാണ് അതിനെ ഒരു പ്രലോഭനമാക്കിമാറ്റിയത്. ദൈവം തന്റെ മക്കളെ പലവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് അവര്‍ വിശുദ്ധിയില്‍ വളരുന്നതിനും വിശ്വാസത്തില്‍ ഉറയ്ക്കുന്നതിനുംവേണ്ടിയാണ്. ക്രിസ്തീയ വളര്‍ച്ചയുടെ ഒരവശ്യഘട്ടമാണ് ദൈവം അയക്കുന്ന പരീക്ഷകള്‍. സഹനങ്ങളും ക്ലേശങ്ങളും രോഗങ്ങളും വേദനകളുമെല്ലാം പരീക്ഷകളാണ്. അവയെ അതിജയിക്കാന്‍ നാം പരിശ്രമിക്കണം. ക്രിസ്തുവിനുപോലും… Read More

ആ ദ്വീപില്‍ 1902 ജനുവരി 26-ന് സംഭവിച്ചത് !

ഫ്രഞ്ച് കോളനിയായ ലാ റിയൂണിയന്‍ ദ്വീപിലെ സെയ്ന്റ് ആന്‍ഡ്രെ ദൈവാലയത്തില്‍ നാല്പതുമണി ആരാധന നടക്കുന്നു. 1902 ജനുവരി 26 ആയിരുന്നു ആ ദിവസം. അതോടൊപ്പം ഫാദര്‍ ഹെന്റി ലാകോംബെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ‘സ്വര്‍ഗസ്ഥനായ പിതാവേ’ പ്രാര്‍ത്ഥനയുടെ സമയത്ത് ദിവ്യകാരുണ്യത്തിനുചുറ്റും ഒരു പ്രകാശവലയം അദ്ദേഹം കണ്ടു! ത്രസിക്കുന്ന ആത്മാവിനെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് ദിവ്യബലി തുടര്‍ന്നു. വിശുദ്ധ… Read More

വിദ്യാര്‍ത്ഥികളുടെ സങ്കീര്‍ത്തനം

കര്‍ത്താവാണ് എന്റെ അധ്യാപകന്‍. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. എല്ലാ വിഷയങ്ങളും അവിടുന്നെന്നെ പഠിപ്പിക്കുന്നു.അറിവിന്റെ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. എന്റെ എല്ലാ സംശയങ്ങള്‍ക്കും അവിടുന്നെനിക്ക് ഉത്തരമരുളുന്നു. തന്റെ വിജ്ഞാനത്താല്‍ നിറച്ച് അറിവിന്റെ വഴിയിലൂടെ എന്നെ നയിക്കുന്നു. പ്രയാസമേറിയ പരീക്ഷകളെയാണ് ഞാന്‍ നേരിടേണ്ടതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഒരു ചോദ്യത്തെയും ഞാന്‍ ഭയപ്പെടുകയില്ല. അങ്ങയുടെ വചനവും വാഗ്ദാനങ്ങളും എനിക്ക് ഉറപ്പേകുന്നു.… Read More

എല്ലാ സമയവും പ്രാര്‍ത്ഥിക്കാന്‍…

ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും അവിടുത്തെ നമ്മുടെ സുഹൃത്താക്കുന്നതിലൂടെയും നമുക്ക് എന്ത് ലഭിക്കുന്നു എന്നതിനെക്കുറിച്ച് ബനഡിക്ട് 16-ാം പാപ്പ പറഞ്ഞതിങ്ങനെ: ”ഒരു വ്യക്തി യേശുവിനെ അറിയുന്നതിലൂടെ അവന് ജീവിതത്തെ അഭിമുഖീകരിക്കാന്‍ വേണ്ടതെല്ലാം ലഭിക്കുന്നു. ശാന്തതയും ഉള്‍വെളിച്ചവും ക്രിയാത്മകമായി ചിന്തിക്കാനുള്ള ശേഷിയും വിശാലമനസ്‌കതയും നന്മയ്ക്കും നീതിക്കും സത്യത്തിനുംവേണ്ടി വിലകൊടുക്കാനുള്ള സന്നദ്ധതയുമെല്ലാം അവന് ലഭിക്കുന്നു.” ദൈവവുമായി നിരന്തരം ബന്ധത്തിലായിരിക്കുക എന്നതാണ്… Read More

ചോദിക്കട്ടെ, നീ പിശാചായിരുന്നെങ്കില്‍…

എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിശാച് ആയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് എ.ഐ നല്‍കിയ ഉത്തരം. ഞാനായിരുന്നു പിശാചെങ്കില്‍ ഞാന്‍ മനുഷ്യരോട് നേരിട്ട് ദൈവവിശ്വാസത്തെ നിഷേധിച്ച് പറയുകയില്ല. പകരം, ദൈവത്തില്‍നിന്ന് അകറ്റുന്നതിനായി അവരുടെ ശ്രദ്ധതിരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യും. അവ വലിയ ഉപദ്രവമാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ളതായിരിക്കും. പക്ഷേ സാവധാനം ദൈവത്തില്‍നിന്ന് അവര്‍ അകന്നുകൊള്ളും. അവരുടെ ജീവിതം… Read More

അവുറോറാ ബോറിയാലിസും ഞാനും

”കാനഡായിലെ അവുറോറ ബോറിയാലിസിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?” ഈ ചോദ്യം ആത്മമിത്രം എന്ന ഗ്രന്ഥത്തില്‍ മിസ്റ്റിക്കായ ഗബ്രിയേലിയോട് യേശു ചോദിക്കുന്നതാണ്. തുടര്‍ന്ന് വിശദീകരിക്കുന്നു, ”ധ്രുവമഞ്ഞിലുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം. എത്ര മനോഹരമായ ദൃശ്യം!” ഇതെല്ലാം വിശദീകരിക്കുന്നത് മറ്റൊരു കാര്യം പറയാനാണ്, ”പിതാവിന്റെ മുമ്പില്‍ എന്റെ ആത്മാവിന്റെ നിന്നിലുള്ള പ്രതിച്ഛായ.” സൂര്യപ്രകാശം ധ്രുവമഞ്ഞില്‍ പ്രതിഫലിക്കുമ്പോള്‍ മനോഹരമായ ദൃശ്യമായി മാറുന്നതുപോലെ യേശുവിന്റെ… Read More

മറക്കാനാവാത്ത പ്രസംഗം

ഒരിക്കല്‍ മാനന്തവാടിയില്‍നിന്നു തവിഞ്ഞാല്‍ അതിര്‍ത്തിയിലുള്ള ഒരു രോഗിക്കു തിരുപ്പാഥേയവുമായി ഞാന്‍ പോയി. തിരിച്ചുവരുന്നവഴി കൂട്ടത്തിലുള്ളയാള്‍ പറഞ്ഞതനുസരിച്ച് രോഗിയായി കിടന്ന ഒരു ഹൈന്ദവസ്ത്രീയെ കാണാന്‍ ഒരു വീട്ടില്‍ കയറി. അവര്‍ക്കു ക്രിസ്ത്യാനിയാകാന്‍ വലിയ ആഗ്രഹമുണ്ടെന്നു കൂട്ടത്തിലുണ്ടായിരുന്നയാള്‍ പറഞ്ഞിരുന്നു. വീട്, മേഞ്ഞതാണെങ്കിലും തറയോ ഭിത്തിയോ ഒന്നുമില്ല, കാട്ടുതൂണിന്മേല്‍ കെട്ടിയ ഒരു ഷെഡായിരുന്നു. ആ വീട്ടിലുള്ളവര്‍ കിടന്നിരുന്നത് കാട്ടുതടികളും മുളമ്പായും… Read More

ചെമ്പുപാത്രങ്ങള്‍ക്ക് കാവല്‍ക്കാരനോ?

സന്യാസതുല്യനായ ഒരു ഭക്തകവിയെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ്. അദ്ദേഹത്തിന് അല്പം വിലയുള്ളതെന്ന് പറയാന്‍ രണ്ട് ചെമ്പുപാത്രങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. മറ്റെല്ലാം പരിത്യജിച്ചിരുന്നു. ഒരു രാത്രിയില്‍, തന്റെ കൊച്ചുകുടിലിനുമുന്നില്‍ തേജസ്വിയായ ഒരു പുരുഷനെ അദ്ദേഹം കണ്ടു. ആരാണ്, എന്തുചെയ്യുന്നു എന്ന് കവി അന്വേഷിച്ചു. ആ തേജസ്വി മറുപടി നല്കി, ”ഞാനൊരു കാവല്‍ക്കാരന്‍. ഈ കുടിലില്‍ കഴിയുന്ന എന്റെ സുഹൃത്തിന്റെ ചെമ്പുപാത്രങ്ങള്‍… Read More